തോല്‍വിക്ക് ബ്രേക്കിട്ട് ഇന്ത്യ

ബംഗളൂരു: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം ഇന്ത്യക്ക് ആദ്യജ യം. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മ ല്‍സരത്തില്‍ ഗുവാമിനെയാണ് ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്.
ബംഗളൂരുവിലെ ശ്രീകണ്ഠീവര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 10ാം മിനിറ്റില്‍ റോബിന്‍ സിങാണ് ഇന്ത്യയുടെ വിജയഗോളിന് അവകശിയായത്. ഗുര്‍പ്രീത് സിങിന്റെ ലോങ്‌ബോള്‍ സ്വീകരിച്ച് സൂപ്പര്‍ താരം സുനില്‍ ഛെത്രി നല്‍കിയ പാസ് റോബിന്‍ വലയിലേക്ക് തൊടുക്കുകയായിരുന്നു. നേരത്തേ തന്നെ അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ അസ്തമിച്ചതിനാ ല്‍ മല്‍സരഫലം ഇന്ത്യക്ക് ഗുണം ചെയ്യില്ല.
ഭൂട്ടാനെതിരേ ചൈനയുടെ ഗോള്‍മഴ (12-0)
ഇന്നലെ നടന്ന കളിയില്‍ ഭൂട്ടാനെതിരേ ചൈനയുടെ ഗോള്‍മഴ. ഏകപക്ഷീയമായ 12 ഗോളുകള്‍ക്കാണ് ചൈന എതിരാളികളെ നാണംകെടുത്തിയത്.
മറ്റു മല്‍സരങ്ങളില്‍ ആസ്‌ത്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറാന്‍ ടീമുകള്‍ ജയം നേടി. ആസ്‌ത്രേലിയ കിര്‍ഗിസ്താനെയും കൊറിയ മ്യാന്‍മറിനെയും ജപ്പാന്‍ സിംഗപ്പൂരിനെയും ഇറാന്‍ ന് തുര്‍ക്‌മെനിസ്താനെയും തോ ല്‍പ്പിച്ചു.
Next Story

RELATED STORIES

Share it