തിരികെയെത്തിയിട്ടും പി പി മുകുന്ദന് അവഗണന

തിരുവനന്തപുരം: ബിജെപിയിലേക്ക് തിരികെയെത്തിയിട്ടും മുതിര്‍ന്ന നേതാവ് പി പി മുകുന്ദന് ഇപ്പോഴും കടുത്ത അവഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുള്‍പ്പെടെ എന്‍ഡിഎയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലൊന്നും മുകുന്ദനെ ക്ഷണിക്കാതെ മാറ്റിനിര്‍ത്തുകയാണ്. 10 വര്‍ഷത്തിനുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ ദിവസം അദ്ദേഹം മാരാര്‍ജി ഭവന്‍ സന്ദര്‍ശിച്ചപ്പോഴും പ്രമുഖ നേതാക്കളെല്ലാം വിട്ടുനിന്നിരുന്നു.
ഒ രാജഗോപാലിന്റെയും കുമ്മനം രാജശേഖരന്റേയും പ്രചാരണത്തില്‍ പേരിനു പങ്കെടുപ്പിച്ചതൊഴിച്ചാല്‍ ദേശീയ നേതാക്കള്‍ പങ്കെടുത്ത മറ്റ് പ്രചാരണ വേദികളിലേക്കൊന്നും പി പി മുകുന്ദന് ക്ഷണമില്ലായിരുന്നു. മുകുന്ദന് പാര്‍ട്ടിയില്‍ ഭാരവാഹിത്വം നല്‍കുന്നത് സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നാണ് സൂചന. പാര്‍ട്ടിയിലേക്ക് തിരികെയെത്തിയ മുകുന്ദന് മാന്യമായ സ്ഥാനങ്ങള്‍ നല്‍കണമെന്ന് ബിജെപി സംസ്ഥാന ഘടകത്തോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it