തിരഞ്ഞടുപ്പ് പരാതികളും അനുമതികളും ഇത്തവണ ഓണ്‍ലൈണ്‍ വഴി നല്‍കാം
BY Sumeera SMR3 April 2016 5:24 AM GMT
Sumeera SMR3 April 2016 5:24 AM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതായും അഴിമതിവിമുക്തമായും നടപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പു പരാതികളും (ഇ പരിഹാരം), അനുവാദം ലഭിക്കേണ്ടവയ്ക്കും (ഇ അനുമതി) എന്നിവയിലൂടെ ഇനിമുതല്‍ അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അക്ഷയകേന്ദ്രം ജീവനക്കാര്‍ക്കും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
മൈക്ക്, വാഹനം, പൊതുയോഗം, പ്രകടനം, തുടങ്ങി ഹെലികോപ്ടര്‍ വരെ ജില്ലയിലെ വിവിധ നിയോജകമണഡ്ലങ്ങളില് ഇറങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് ഇനി ഓണ്‍ലൈനായോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിച്ചാല്‍ മതിയാകും. മുമ്പ് അതാതു ഭരണകേന്ദ്രങ്ങളിലെത്തി നല്‍കണമെന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പു ചട്ടലംഘന പരാതികള്‍, അഴിമതികള്‍, വോട്ടേഴ്സ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങി എന്തും ഇനി വേേു://ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
ഇ അനുമതി- ഇ പരിഹാരം എന്നിവയിലൂടെ ലഭിക്കേണ്ട സേവനങ്ങള്‍ക്ക് പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍ അനിവാര്യമാണ്. മൊബൈല്‍ നമ്പര്‍ നല്കിയാല് മാത്രമെ സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരാതിക്കാരന്റെ മൊബൈലിലൂടെയാണ് പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും മറുപടിയും നിര്‍ദ്ദേശങ്ങളും ലഭിക്കുകയുള്ളു എന്നതിനാല്‍ അക്ഷയകേന്ദ്രം ജീവനക്കാരുടെയോ മറ്റുള്ളവരുടെയോ നമ്പര്‍ നല്‍കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എഴുതിയ പരാതികള്‍, വീഡിയോ, ഫോട്ടോഗ്രാഫ് എന്നിവ അറ്റാച്ച് ചെയ്ത് നല്‍കുന്നതിനും സൈറ്റില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇ പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അക്ഷയകേന്ദ്രം ജീവനക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് അധികതുക വാങ്ങരുതെന്നും സര്‍വീസ് ചാര്‍ജുകള്‍ മാത്രമെ ഈടാക്കാവൂ എന്നും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി. റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും പരീശീലനം നല്കി. മാസ്റ്റര്‍ ട്രയിനേഴ്സ് ആയ ലളിത്ബാബു, പി എ ഷാനവാസ്ഖാന്, പി മധു, ബേബി സീതാറാം എന്നിവരാണ് ക്ലാസുകള്‍ നിയന്ത്രിച്ചത്. നാളെ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മൈക്ക്, വാഹനം, പൊതുയോഗം, പ്രകടനം, തുടങ്ങി ഹെലികോപ്ടര്‍ വരെ ജില്ലയിലെ വിവിധ നിയോജകമണഡ്ലങ്ങളില് ഇറങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് ഇനി ഓണ്‍ലൈനായോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിച്ചാല്‍ മതിയാകും. മുമ്പ് അതാതു ഭരണകേന്ദ്രങ്ങളിലെത്തി നല്‍കണമെന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പു ചട്ടലംഘന പരാതികള്‍, അഴിമതികള്‍, വോട്ടേഴ്സ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങി എന്തും ഇനി വേേു://ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴി നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
ഇ അനുമതി- ഇ പരിഹാരം എന്നിവയിലൂടെ ലഭിക്കേണ്ട സേവനങ്ങള്‍ക്ക് പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍ അനിവാര്യമാണ്. മൊബൈല്‍ നമ്പര്‍ നല്കിയാല് മാത്രമെ സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരാതിക്കാരന്റെ മൊബൈലിലൂടെയാണ് പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും മറുപടിയും നിര്‍ദ്ദേശങ്ങളും ലഭിക്കുകയുള്ളു എന്നതിനാല്‍ അക്ഷയകേന്ദ്രം ജീവനക്കാരുടെയോ മറ്റുള്ളവരുടെയോ നമ്പര്‍ നല്‍കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എഴുതിയ പരാതികള്‍, വീഡിയോ, ഫോട്ടോഗ്രാഫ് എന്നിവ അറ്റാച്ച് ചെയ്ത് നല്‍കുന്നതിനും സൈറ്റില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇ പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അക്ഷയകേന്ദ്രം ജീവനക്കാര്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് അധികതുക വാങ്ങരുതെന്നും സര്‍വീസ് ചാര്‍ജുകള്‍ മാത്രമെ ഈടാക്കാവൂ എന്നും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി. റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും പരീശീലനം നല്കി. മാസ്റ്റര്‍ ട്രയിനേഴ്സ് ആയ ലളിത്ബാബു, പി എ ഷാനവാസ്ഖാന്, പി മധു, ബേബി സീതാറാം എന്നിവരാണ് ക്ലാസുകള്‍ നിയന്ത്രിച്ചത്. നാളെ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT