kannur local

താലൂക്ക് ആശുപത്രിക്കു നേരെ കല്ലേറ്

ഇരിക്കൂര്‍: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയോരത്തെ ഇരിക്കൂര്‍ ഗവ. താലൂക്ക് ആശുപത്രിക്കു നേരെ രാത്രിയില്‍ അക്രമം.
മെയിന്‍ ബ്ലോക്കിനു സമീ പത്തെ ഐപി ബ്ലോക്കിന്റെ മു ന്‍ ഭാഗത്തെയും സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടി മുറിയുടെയും ജനല്‍ച്ചി ല്ലുകള്‍ ഉള്‍പ്പെടെ എറിഞ്ഞു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 2.30ഓടെയായിരുന്നു സംഭവം. അഞ്ച് ജനല്‍ച്ചില്ലുകള്‍, രണ്ടു വെന്റിലേഷന്‍ ഗ്ലാസുകള്‍, ടേബിള്‍ ഫാന്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയാണ് തകര്‍ന്നത്. ആശുപത്രിയിലും മുറിയിലും കിടന്നുറങ്ങുകയായിരുന്ന രണ്ട് ജീവനക്കാരും ഏതാ നും രോഗികളും ഭയന്നോടി.
അക്രമവുമായി ബന്ധപ്പെട്ട് ഉളിയില്‍ നരയമ്പാറ സ്വദേശി ന്യൂ ഹൗസില്‍ സി നൗഷാദി(47)നെ പോലിസ് അറസ്റ്റ് ചെയ്തു. അര്‍ധരാത്രി ആശുപത്രിയുടെ ഐപി ബ്ലോക്കിലെത്തി തുറക്കാന്‍ ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. ഭയന്ന ഉദ്യോഗസ്ഥരും രോഗികളും വാതില്‍ തുറക്കാതായപ്പോള്‍ വലിയ കല്ലിന്‍ കഷ്ണങ്ങളെടുത്ത് എറിയുകയായിരുന്നു.
പൊട്ടിത്തെറിച്ച ചില്ലുകള്‍ കിടക്കകളിലും മുറിക്കകത്തും ചിതറിക്കിടന്നു. ഇരിക്കൂര്‍ സിദ്ദിഖ് നഗര്‍ ലക്ഷം വീട് കോളനിയിലാണ് നൗഷാദ് വിവാഹം കഴിച്ചത്. എഎസ്‌ഐ രാ ജന്‍, സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത ത്.
ആശുപത്രി അക്രമത്തില്‍ പ്രതിക്കെതിരേ കേസെടുത്തു. പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it