malappuram local

താനൂര്‍ കത്തിക്കുത്ത്: പ്രതികള്‍ ഒളിവില്‍

താനൂര്‍: വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് താനൂര്‍ ചെള്ളിക്കാട് സ്വദേശി മുഹമ്മദ് കുട്ടി എന്ന എം എം കുട്ടിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച പ്രതികള്‍ക്ക് വേണ്ടി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മകനും നാട്ടുകാരും ചേര്‍ന്നാണ് കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇകെ വിഭാഗം സമസ്ത നടത്തിവരുന്ന ചെള്ളിക്കാട് മദ്‌റസയിലെ അധ്യാപകന്‍ ഫിര്‍ദൗസ് മൗലവിയുടെ 9142913282 എന്ന മൊബൈല്‍ നമ്പറില്‍ നിന്നും വൈകുന്നേരം 4.54 മണി സമയത്ത് എം എം കുട്ടിയെ സമീപത്തെ കടല്‍ ഭഗത്തേക്ക് വിളിച്ചു വരുത്തുകയും ഫിര്‍ദൗസും സഹോദരന്‍ സമദും മറ്റു ചിലയാളുകളും കൂടി ആക്രമിക്കുകയാണന്നുമാണ് പോലിസ് പറയുന്നത്. മുന്‍ വയറിനു കുത്തു കൊണ്ട് ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടക്കാണ് പിന്‍ വശത്തും കുത്തിയത്. ആഴമുള്ള മുറിവായതിനാല്‍ രണ്ട് ഓപറേഷനു വിധേയമാക്കേണ്ടി വന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഈ മദ്‌റസയില്‍ പഠിക്കുന്ന ചില കുട്ടികളെ ഒരധ്യാപകന്‍ ലൈഗിക പീഠനത്തിനിരയാകക്കിയതുമായി ബന്ധപ്പെട്ട ആരോപണം സംബന്ധമായാണ് ആക്രമണം നടന്നിട്ടുള്ളത്. ഈ വിഷയത്തില്‍ നാട്ടുകാര്‍ക്കുള്ള എതിര്‍പ്പ് എം എം കുട്ടി കമ്മിറ്റിയെ ബോധിപ്പിച്ചതില്‍ തനിക്കെതിരെ ഭീഷണി ഉള്ളതായി എം എം കുട്ടി നാട്ടുകാരോടും മക്കളോടും പറഞ്ഞിരുന്നു. ആസൂത്രിതമായ ആക്രമണമാണെന്നാണ് പോലിസ് നിഗമനം. ഫിര്‍ദൗസ് ദാരിമിയും സമദും മറ്റൊരധ്യാപകനേയും കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it