തമിഴ്‌നാട്ടില്‍ ലിംഗനിര്‍ണയ കേന്ദ്രം അടച്ചുപൂട്ടി

സേലം: തമിഴ്‌നാട്ടില്‍ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിവന്ന സ്‌കാന്‍ സെന്റര്‍ കേന്ദ്രസംഘം അടച്ചുപൂട്ടി. അരൂരിനടുത്ത് ഡോ. ദമയന്തിയുടെ ഉടമസ്ഥതയിലുള്ള ശരവണ സ്‌കാന്‍ സെന്ററിനെതിരേയാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവിടെ അതീവ രഹസ്യമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നു. കേന്ദ്രം നിയോഗിച്ച ഡോ. സുബ്രത റോയിയും സംഘവുമാണ് പരിശോധന നടത്തിയത്. ലിംഗനിര്‍ണയ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തതായി ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. സുബ്ബലക്ഷ്മി പറഞ്ഞു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം ഈ ക്ലിനിക് അടച്ചുപൂട്ടിയിരുന്നു.
Next Story

RELATED STORIES

Share it