തമിഴ്‌നാട്ടില്‍ മഴ തുടരും; മരണം120 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 120 ആയി. വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. എന്നാല്‍, വെള്ളിയാഴ്ചത്തെ തെളിഞ്ഞ കാലാവസ്ഥ മഴ ബാധിച്ച നഗരത്തിന് ആശ്വാസമായി. ഇന്നുകൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ നാലു ദിവസമായി ഒമ്പതു പേര്‍ മരിച്ചതായി മുഖ്യമന്ത്രി ജയലളിത അറിയിച്ചു. മരിച്ചവരില്‍ ഏറെയും കാഞ്ചീപുരം, ചെന്നൈ ജില്ലകളില്‍ നിന്നുള്ളവരാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പശ്ചിമഘട്ടത്തിലെ തേനി, നീലഗിരി ജില്ലകളിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതെന്ന് മേഖലാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് ആര്‍ രമണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it