തമിഴ്‌നാട്ടില്‍ മഴ തുടരും; മരണം 184 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുംദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കാരണം തമിഴ്‌നാടിന്റെ തീരപ്രദേശ ജില്ലകളില്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേഖലാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ് ആര്‍ രമണന്‍ പറഞ്ഞു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 184 പേര്‍ മരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കും. വിളകള്‍ക്കും മഴ കനത്ത നാശമാണ് ഉണ്ടാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായത്തിനായി പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
Next Story

RELATED STORIES

Share it