തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നാളെ

തമിഴ്‌നാട്ടിലും  പുതുച്ചേരിയിലും  വോട്ടെടുപ്പ് നാളെ
X
tamilnadu

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം അവസാനിച്ചു. നാളെയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. വിവിധ മുന്നണികള്‍ ഇന്ന് നിശ്ശബ്ദ പ്രചാരണത്തിനിറങ്ങും. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്ക് 5.77 കോടി പേരാണ് വോട്ടര്‍മാരായുള്ളത്. ആകെ 3,776 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. മുഖ്യമന്ത്രി ജയലളിത നേതൃത്വം നല്‍കുന്ന അണ്ണാ ഡിഎംകെ, ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം, അന്‍പുമണി രാമദാസിന്റെ പിഎംകെ, ഇടതുകക്ഷികളും വിജയ് കാന്തിന്റെ ഡിഎംഡികെയുമടങ്ങിയ ജനക്ഷേമ മുന്നണി, ബിജെപി സഖ്യം എന്നിവയാണ് പ്രധാനമായും മല്‍സരരംഗത്തുള്ളത്.
65,615 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 6,300 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്.
തിരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ മിഷന്‍ 100 ശതമാനം എന്ന പ്രചാരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ 100 കോടിയോളം രൂപയാണ് തമിഴ്‌നാട്ടില്‍നിന്നു പിടിച്ചെടുത്തത്.
9.43ലക്ഷം വോട്ടര്‍മാരുള്ള പുതുച്ചേരിയില്‍ 30 സീറ്റുകളിലായി 300 പേരാണ് ജനവിധി തേടുന്നത്. കേരളത്തിലും നാളെയാണ് വോട്ടെടുപ്പ്. പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും മെയ് 19നാണ് ഫലപ്രഖ്യാപനം.
Next Story

RELATED STORIES

Share it