തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടി
BY Sumeera SMR3 Jan 2016 4:37 AM GMT
Sumeera SMR3 Jan 2016 4:37 AM GMT
ദോഹ: ഖത്തറില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപോര്‍ട്ടിനെത്തുടര്‍ന്ന് തങ്ങളുടെ വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വ്യാപാരികള്‍. തണുപ്പ് കാലം ആരംഭിച്ചിട്ടും കലാവസ്ഥയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. പകല്‍ സമയങ്ങളില്‍ ചൂട് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ തണുപ്പ് കനക്കുമെന്ന റിപോര്‍ട്ടാണ് തണുപ്പ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
തണുപ്പ് കാലം തുടങ്ങിയിട്ടും ആവശ്യത്തിന് കമ്പിളിവസ്ത്രങ്ങള്‍ രാജ്യത്ത് എത്തുന്നില്ലെന്നും ഇത് വ്യാപാരത്തെ ബാധിക്കുന്നതായും നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. കമ്പിളി വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസമാണ് ഇതിന് പ്രധാന കാരണം. പഴയ സ്റ്റോക്കുകള്‍ വച്ചാണ് ചെറുകിട ഇടത്തരം വ്യാപാരികള്‍ കച്ചവടം നടത്തുന്നതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, നിലവില്‍ അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നും കമ്പിളി സാധനങ്ങള്‍ പരമാവധി വിപണിയില്‍ എത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
ശീതകാലം ആരംഭിച്ചതിന് ശേഷം രണ്ടു മൂന്ന് ദിവസം നല്ല തണുപ്പ് അനുഭവപ്പെട്ടെങ്കിലും പിന്നീട് ഇത് കുറഞ്ഞത് വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലും അതിരാവിലെയും മാത്രമാണ് ഇപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ചൂട് കുറഞ്ഞിരിന്നില്ല.
ചെറുകിട ഇടത്തരം ഷോപ്പുകളില്‍ വില്‍ക്കുന്ന ശൈത്യ കാല വസ്ത്രങ്ങളില്‍ അധികവും ചൈനയില്‍ നിന്നാണ് വരുന്നത്.
തൊപ്പികള്‍, സ്വെറ്ററുകള്‍, കൈ ഉറകള്‍, മഫഌ, ജാക്കറ്റ്സ് തുടങ്ങിയവയാണ് തണുപ്പ് കാലങ്ങളില്‍ പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. തണുപ്പ് ശക്തമാകുമെന്ന പ്രതീക്ഷയില്‍ നിരവധി ഷോപ്പുകള്‍ തങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുകയും പുതിയ മോഡല്‍ ഐറ്റങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്.
തണുപ്പ് കാലം തുടങ്ങിയിട്ടും ആവശ്യത്തിന് കമ്പിളിവസ്ത്രങ്ങള്‍ രാജ്യത്ത് എത്തുന്നില്ലെന്നും ഇത് വ്യാപാരത്തെ ബാധിക്കുന്നതായും നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. കമ്പിളി വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസമാണ് ഇതിന് പ്രധാന കാരണം. പഴയ സ്റ്റോക്കുകള്‍ വച്ചാണ് ചെറുകിട ഇടത്തരം വ്യാപാരികള്‍ കച്ചവടം നടത്തുന്നതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍, നിലവില്‍ അത്തരം പ്രശ്നങ്ങളൊന്നും ഇല്ലെന്നും കമ്പിളി സാധനങ്ങള്‍ പരമാവധി വിപണിയില്‍ എത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
ശീതകാലം ആരംഭിച്ചതിന് ശേഷം രണ്ടു മൂന്ന് ദിവസം നല്ല തണുപ്പ് അനുഭവപ്പെട്ടെങ്കിലും പിന്നീട് ഇത് കുറഞ്ഞത് വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലും അതിരാവിലെയും മാത്രമാണ് ഇപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നത്. പകല്‍ സമയങ്ങളില്‍ ചൂട് കുറഞ്ഞിരിന്നില്ല.
ചെറുകിട ഇടത്തരം ഷോപ്പുകളില്‍ വില്‍ക്കുന്ന ശൈത്യ കാല വസ്ത്രങ്ങളില്‍ അധികവും ചൈനയില്‍ നിന്നാണ് വരുന്നത്.
തൊപ്പികള്‍, സ്വെറ്ററുകള്‍, കൈ ഉറകള്‍, മഫഌ, ജാക്കറ്റ്സ് തുടങ്ങിയവയാണ് തണുപ്പ് കാലങ്ങളില്‍ പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. തണുപ്പ് ശക്തമാകുമെന്ന പ്രതീക്ഷയില്‍ നിരവധി ഷോപ്പുകള്‍ തങ്ങളുടെ സ്റ്റോക്ക് വര്‍ധിപ്പിക്കുകയും പുതിയ മോഡല്‍ ഐറ്റങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT