ഡല്‍ഹി മാനഭംഗം: അമിക്കസ്‌ക്യൂറിയെ നിയമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ അമിക്കസ്‌ക്യൂറിയായി രണ്ടു മുതിര്‍ന്ന അഭിഭാഷകരെ സുപ്രിംകോടതി നിയമിച്ചു. രാജരാമചന്ദ്രന്‍, സഞ്ജയ് ഹെഗ്‌ഡെ എന്നിവരെയാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് നിയമിച്ചത്. മുകേഷ്, പവന്‍ എന്നിവര്‍ക്ക് അഡ്വ. രാജരാമചന്ദ്രനും വിനയ്, അക്ഷയ് എന്നിവര്‍ക്ക് അഡ്വ. ഹെഗ്‌ഡെയും ഹാജരാവും. 2012 ഡിസംബര്‍ 16നാണ് ദക്ഷിണ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചു.
Next Story

RELATED STORIES

Share it