ഡല്‍ഹിയില്‍ ആഫ്രിക്കന്‍ പൗരനെ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചില്‍ കോംഗോ സ്വദേശിയെ മൂന്നുപേര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മസോന്ദ കേതാന്ദ ഒലിവിയര്‍ (23) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഓട്ടോറിക്ഷ വാടകയ്‌ക്കെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോബിന്‍ ആസാദ് സെയ്ഫി (23) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മുകേഷ്, പ്രകാശ് എന്നിവരെ പിടികൂടാന്‍ ശ്രമം തുടരുകയാണെന്ന് ഡിസിപി ഈശ്വര്‍ സിങ് അറിയിച്ചു. 2012ല്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യയിലെത്തിയ ഒലിവിയര്‍ സൗത്ത് എക്സ്റ്റന്‍ഷനിലെ വാടകവീട്ടിലായിരുന്നു താമസം. സ്വകാര്യസ്ഥാപനത്തില്‍ ഇദ്ദേഹം ഫ്രഞ്ച് പഠിപ്പിച്ചിരുന്നു. വസന്ത്കുഞ്ചില്‍ താമസിക്കുന്ന കൂട്ടുകാരനെ കണ്ട് മടങ്ങിയ ഒലിവിയര്‍ ഓട്ടോറിക്ഷ കാത്തിരിക്കുകയായിരുന്നു. ഓട്ടോറിക്ഷ വന്നുനിന്നപ്പോള്‍ ഒലിവിയര്‍ കയറുന്നതിനു മുമ്പ് മൂന്നു യുവാക്കള്‍ അതില്‍ കയറി. ഇതിനെ ചോദ്യംചെയ്തതാണ് മര്‍ദ്ദനത്തിനു കാരണം. വംശീയ ആക്രമണമാണ് നടന്നതെന്ന് ഒലിവിയറുടെ സുഹൃത്തും മറ്റ് ആഫ്രിക്കന്‍ വംശജരും ആരോപിച്ചു. എന്നാല്‍ പോലിസ് ഇതു നിഷേധിച്ചു.
Next Story

RELATED STORIES

Share it