ട്വന്റി പരമ്പര ന്യൂസിലന്‍ഡിന്

വെല്ലിങ്ടണ്‍: പാകിസ്താനെതിരായ മൂന്നു മല്‍സരങ്ങളുടെ ട്വന്റി ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡ് 2-1നു സ്വന്തമാക്കി. ഇന്നലെ നടന്ന കളിയില്‍ 95 റണ്‍സിന്റെ ആധികാരിക വിജയമാണ് കിവികള്‍ ആഘോഷിച്ചത്. ആദ്യ മല്‍സരത്തില്‍ തോറ്റ ശേഷമാണ് പിന്നീടുള്ള രണ്ടു കളികളിലും ജയിച്ച് ആതിഥേയര്‍ പരമ്പര പോക്കറ്റിലാക്കിയത്.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 196 റണ്‍സ് നേടി. കോറി ആന്‍ഡേഴ്‌സന്റെ (82*) വെടിക്കെട്ട് ഇന്നിങ്‌സാണ് കിവികളെ വന്‍ സ്‌കോറിലെത്തിച്ചത്. 42 പന്തില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും ആന്‍ഡേഴ്‌സന്റെ ബാറ്റില്‍ നിന്നൊഴുകി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 42 (19 പന്ത്, 6 ബൗണ്ടറി, 2 സിക്‌സര്‍), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 33 (34 പന്ത്, 3 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരും കിവീസ് നിരയില്‍ മികച്ച പ്രകടനം നടത്തി.
മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെ 16.1 ഓവറില്‍ 101 റണ്‍സിന് പാകിസ്താന്‍ കൂടാരംകയറി. സര്‍ഫ്രാസ് അഹ്മദ് (41), ശുഐബ് മാലിക് (14) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റ് വീതം പിഴുത ആദം മില്‍നെയും ഗ്രാന്റ് ഏലിയറ്റുമാണ് പാകിസ്താനെ തകര്‍ത്തത്. ആന്‍ഡേഴ്‌സനാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it