ടെസ്റ്റ് പരമ്പര ഓസീസിന്

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ആസ്‌ത്രേലിയ 2-0നു പോക്കറ്റിലാക്കി. രണ്ടാം ടെസ്റ്റില്‍ 177 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. രണ്ടാമിന്നിങ്‌സില്‍ 460 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ഒരു ദിനം ബാക്കിനില്‍ക്കെ 282 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (68), ദിനേഷ് രാംദിന്‍ (59) എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ മാറ്റിനിര്‍ത്തിയാല്‍ വിന്‍ഡീസ് നിരയില്‍ മറ്റുള്ളവര്‍ക്കൊന്നും ചെറുത്തുനി ല്‍ക്കാനായില്ല.
86 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ഹോള്‍ഡര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. രാംദിന്‍ 90 പന്തില്‍ എട്ടു ബൗണ്ടറികള്‍ നേടി.
നാലു വിക്കറ്റ് പിഴുത മിച്ചെ ല്‍ മാര്‍ഷും മൂന്നു വിക്കറ്റ് നേടിയ നതാന്‍ ലിയോണുമാണ് ഓസീസ് ജയം എളുപ്പമാക്കിയത്. ജെയിംസ് പാറ്റിന്‍സന് രണ്ടു വിക്കറ്റ് ലഭിച്ചു.
സ്‌കോര്‍: ആസ്‌ത്രേലിയ ഒന്നാമിന്നിങ്‌സ് മൂന്നിന് 551 ഡിക്ലയേര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് 271. ആസ്‌ത്രേലിയ രണ്ടാമിന്നിങ്‌സ് മൂന്നിന് 179 ഡിക്ലയേര്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് 282.
ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാമിന്നിങ്‌സില്‍ മൂന്നുമടക്കം ഏഴു വിക്കറ്റുകള്‍ നേടിയ ഓസീസ് താരം ലിയോണാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it