kozhikode local

ജോസഫിന്റെ ഹൃദയം ജമീലയില്‍ മിടിച്ചുതുടങ്ങി

കോഴിക്കോട്: മെട്രോ ഇ ന്റര്‍ നാഷനല്‍ കാര്‍ഡിയാക് സെന്ററിലെ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തീകരിച്ചു. തലശ്ശേരി സ്വദേശിനി ജമീലക്കാണ്(48) ഹൃദയം മാറ്റിവച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച് എറണാകുളം അസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്ന ജോസഫ് ചെറിയാന്‍(52)ന്റെ ഹൃദയമാണ് ഇതിനായി സ്വീകരിച്ചത്. അവയവങ്ങ ള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതസഞ്ചീവനി മുഖേനയാണ് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികില്‍സയിലുള്ള ജമീലക്ക് ഹൃദയം ലഭ്യമാകുന്നത്.
പ്രഫ. വി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വെള്ളിയാഴ്ച വൈകീട്ട് എറണാകുളത്തേക്ക് തിരിക്കുകയും ഇന്നലെ രാവിലെ പത്തോടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ഹൃദയവുമായി കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയും ചെയ്തു.
തുടര്‍ന്ന് ആശുപത്രിയി ല്‍ എത്തുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തതായി ആശുപത്രി മെഡിക്കല്‍ ഡയരക്ടര്‍ ഡോ. മുഹമ്മദ് ഷലൂബ്, ഫിനാന്‍സ് ഡയരക്ടര്‍ പി പി അബ്ദുല്‍ ജലീല്‍, ഡോ. അബ്ദുസ്സമദ്, ജനറല്‍ മാനേജര്‍ ഗിരിജന്‍ മേനോന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it