ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മുക്കം: മുക്കത്ത് ജീപ്പ് ലോറിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വല്ലത്തായ്പാറ കോഴിക്കരുവാട്ടില്‍ സജീര്‍ (28), നെല്ലിക്കാപറമ്പ് മാട്ടുമുറി മടത്തിന്‍കണ്ടി അശ്വിന്‍ (25) എന്നിവരാണ് മരിച്ചത്. വല്ലത്തായിപാറ കോപിലാക്കല്‍ ആശിഖ് (25) നാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് മൂന്നോടെ സംസ്ഥാന പാതയില്‍ മുക്കം ഫയര്‍ സ്‌റ്റേഷന് സമീപമാണ് അപകടം. മുക്കത്ത് നിന്ന് അഗസ്ത്യന്‍മൂഴി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ഫുട്പാത്തില്‍ കയറി എതിര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
അതേസമയം, പോലീസ് സ്‌റ്റേഷന്റെ 200 മീറ്റര്‍ അടുത്തു നടന്ന അപകടമായിട്ടും ഏറെ വൈകിയാണ് പോലിസ് സംഭവസ്ഥലത്തെത്തിയത്. ഇത് പ്രതിഷേധത്തിനും കാരണമായി. സുരേഷ് ബാബു-ഷൈലജ ദമ്പതികളുടെ മകനാണ് മരിച്ച അശ്വിന്‍. ആസിത് ബാബു ഏക സഹോദരനാണ്. വല്ലത്തായ്പാറ കോഴിക്കരുവാട്ടില്‍ പരേതനായ സൈതലവിയുടേയും ഫാത്തിമയുടേയും മകനാണ് സജീര്‍. ഭാര്യ സഫ്‌വാന. മക്കള്‍: മുഹമ്മദ് ഷാമില്‍, ശെന്‍ സാബത്തൂല്‍. സഹോദരങ്ങള്‍: റിയാസ്, റജീന. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വല്ലത്തായ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Next Story

RELATED STORIES

Share it