ജിഷ കൊലപാതകം; അന്വേഷണം പ്രഫഷനലല്ല: ജസ്റ്റിസ് നാരായണക്കുറുപ്പ്
BY Sumeera SMR18 May 2016 4:00 AM GMT
Sumeera SMR18 May 2016 4:00 AM GMT
കൊച്ചി: ജിഷവധക്കേസില്‍ പ്രഫഷനലായ രീതിയിലല്ല പോലിസ് അന്വേഷണം നടത്തുന്നതെന്ന് പോലിസ് കംപ്ലയ്ന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. പാറശാല കസ്റ്റഡിമരണം സംബന്ധിച്ച പരാതിയില്‍ സിറ്റിങ് നടത്തുന്നതിനിടെയാണ് ജിഷവധക്കേസിനെക്കുറിച്ച് ജസ്റ്റിസ് നാരായണ കുറുപ്പിന്റെ പരാമര്‍ശം.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷവധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാതെ പോയത് ഗുരുതരമായ പാളിച്ചയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹം ദഹിപ്പിക്കാന്‍ പോലിസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി.
ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന് അഞ്ചാം ദിവസമാണ് പോലിസ് വീട് സീല്‍ ചെയ്തത്. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്തു തരം അന്വേഷണമാണ് പോലിസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
രാജീവ്ഗാന്ധി വധക്കേസില്‍ പോലും നിര്‍ണായകമായത് സംഭവസ്ഥലത്തു നിന്ന് ലഭിച്ച സ്റ്റില്‍ കാമറയായിരുന്നു. കൃത്യം നടന്നയുടന്‍ തന്നെ പോലിസ് സ്ഥലം സീല്‍ ചെയ്തത് കൊണ്ട് മാത്രമാണ് ഈ തെളിവ് ലഭിച്ചതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും ജിഷവധക്കേസില്‍ പാലിച്ചതായി കാണുന്നില്ല. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാതെ പോയത് ഗുരുതരമായ പാളിച്ചയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹം ദഹിപ്പിക്കാന്‍ പോലിസ് അനുമതി നല്‍കിയതോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യത ഇല്ലാതായി.
ഇത്തരം കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമായി സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജിഷയുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങുകയായിരുന്നു. കൊലപാതകം നടന്ന് അഞ്ചാം ദിവസമാണ് പോലിസ് വീട് സീല്‍ ചെയ്തത്. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്തു തരം അന്വേഷണമാണ് പോലിസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
രാജീവ്ഗാന്ധി വധക്കേസില്‍ പോലും നിര്‍ണായകമായത് സംഭവസ്ഥലത്തു നിന്ന് ലഭിച്ച സ്റ്റില്‍ കാമറയായിരുന്നു. കൃത്യം നടന്നയുടന്‍ തന്നെ പോലിസ് സ്ഥലം സീല്‍ ചെയ്തത് കൊണ്ട് മാത്രമാണ് ഈ തെളിവ് ലഭിച്ചതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT