ജിഷയുടെ മാതാവ് അമീറിനെ തല്ലിച്ചിരുന്നുവെന്ന് മൊഴി

പെരുമ്പാവൂര്‍: അമീറുല്‍ ഇസ്‌ലാമും ജിഷയുടെ മാതാവ് രാജേശ്വരിയും തമ്മില്‍ ഇവര്‍ താമസിക്കുന്ന വീടിന് സമീപമുള്ള കിണറ്റിന്‍കരയില്‍ വച്ച് നേരത്തേ വാക്ക് തര്‍ക്കമുണ്ടായതായും രാജേശ്വരി മറ്റൊരാളെ വച്ച് തല്ലിയതായും അമീറുല്‍ ഇസ്‌ലാം വെളിപ്പെടുത്തിയതായി ചോദ്യംചെയ്യാന്‍ പോലിസിനുവേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിച്ച ലിപ്ടണ്‍ ബിശ്വാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പരിചയമുള്ള പോലിസുകാരന്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ദ്വിഭാഷിയായത്. ജിഷയും അമീറും പ്രണയത്തിലാണോ എന്ന് തനിക്കറിയില്ലന്നും ലിപ്ടണ്‍ വ്യക്തമാക്കി. അമീറിന് മലയാളം വശമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ലിപ്ടണ്‍ പറഞ്ഞു. അമീറിന് രണ്ട് ഭാര്യമാരുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാം തന്റെ ഭാര്യയെയും കുട്ടിയെയും കൂട്ടിയാണ് പെരുമ്പാവൂരിലെ താമസസ്ഥലത്തുനിന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it