Kerala

ജിഷയുടെ മാതാവിനു തന്നെ അറിയാമെന്നു അമീര്‍

ജിഷയുടെ മാതാവിനു തന്നെ  അറിയാമെന്നു അമീര്‍
X
Jisha-Mother-final

പെരുമ്പാവൂര്‍: ജിഷയുടെ മാതാവിനു തന്നെ അറിയാമെന്ന് അമീറുല്‍ ഇസ്‌ലാം പോലിസിന് മൊഴി നല്‍കി. ഇവര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അന്വേഷണസംഘം ഈ വഴിക്ക് അന്വേഷണം കാര്യക്ഷമമാക്കിയിരുന്നില്ല. എന്നാല്‍ മാതാവ് പ്രതിയെ അറിയില്ലെന്നു പറയുന്നത് മനപ്പൂര്‍വമാണോയെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
നന്നായി ബംഗാളി, അസമി ഭാഷ സംസാരിക്കുന്ന പ്രതി മലയാളവും സംസാരിക്കുമെന്നാണ് പോലിസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതുവരെയും ഒരു ഉദ്യോഗസ്ഥന്റെ മുന്നിലും പ്രതി മലയാളം സംസാരിച്ചിട്ടില്ല. സഹോദരന്‍ ബദറുല്‍ ഇസ്‌ലാമിനെ ഉപയോഗിച്ച് മലയാളം സംസാരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. അതേസമയം കഴിഞ്ഞദിവസങ്ങളില്‍ ആരുമറിയാതെ മൂന്നുതവണ പ്രതി അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂരിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി. ഹെല്‍മറ്റ് ധരിപ്പിച്ച് ഇരുചക്രവാഹനത്തിലും മറ്റുമായാണു പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
കഴിഞ്ഞദിവസം വെളുപ്പിന് ഒരുമണിയോടെ പെരുമ്പാവൂരിലെത്തിച്ച പ്രതിയെ രാവിലെ അഞ്ചുമണിയോടെയാണു ജിഷയുടെ വീടിനു സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ സ്വകാര്യ വാഹനത്തില്‍ രണ്ടു തവണകളായാണ് ഇരിങ്ങോള്‍ വട്ടോളിപ്പടിയിലും പരിസരപ്രദേശങ്ങളിലും എത്തിച്ചത്. ജിഷയുടെ വീട്ടില്‍ നിന്നും കൊലപാതകത്തിനു ശേഷം ഇറങ്ങിവന്ന വഴിയും ഇതിനുശേഷം വട്ടോളിപ്പടിയില്‍ നിന്നു ഭക്ഷണം കഴിച്ച ഹോട്ടലും ബേക്കറിയും ഇയാള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സും വാഹനത്തിലിരുന്ന് പ്രതി അന്വേഷണസംഘത്തിനു കാണിച്ചുകൊടുത്തു. പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലും പ്രതിയെ എത്തിച്ച് ചോദ്യംചെയ്തു. എന്നാല്‍ പ്രതിയെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.
Next Story

RELATED STORIES

Share it