Flash News

ജിഷയുടെ ഘാതകന്റെ അറസ്റ്റ് :ഔദ്യോഗിക വിശദീകരണം വൈകുമ്പോഴും കഥകള്‍ക്ക് പഞ്ഞമില്ല

പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകിയെ പിടികൂടിയതായി അവകാശപ്പെടുന്ന് പോലിസ്  പ്രതിയെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും പ്രതിയെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും നിരവധി കഥകളാണ് വിവിധ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.
പ്രതിയെ തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പടെ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്ന നിലപാടിലാണ് പോലിസ്. അതേസമയം പ്രതി മൊഴി നല്‍കിയത് എന്ന തരത്തില്‍ മാധ്യമങ്ങള്‍ പല കാര്യങ്ങളും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പിടിയിലായ അമിഉല്‍ ഇസ്ലാമിന് ജിഷയുമായി നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് അതിലൊന്ന്. ജിഷ ഇയാളെ മുന്‍പൊരിക്കല്‍ കളിയാക്കിയതിനെത്തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നു കൃത്യം നടത്തിയതെന്നും ബലാല്‍സംഗം നടത്താന്‍ സാധിക്കാത്തതിനാല്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും കുത്തേറ്റ ജിഷ വെള്ളം ചോദിച്ചപ്പോള്‍ പ്രതി മദ്യം നല്‍കിയെന്നും കഥയുണ്ട്.
മുന്‍പൊരിക്കല്‍ കുൡക്കടവില്‍ വെച്ച് ഇയാളെ മറ്റൊരു സ്ത്രീ തല്ലിയത് കണ്ട് ജിഷ പരിഹസിച്ച് ചിരിച്ചിരുന്നു. ഇതിനുള്ള വൈരാഗ്യം എന്ന നിലയിലായിരുന്നു കൊലപാതകം, പ്രതി പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ താല്‍പര്യമുള്ളയാളായിരുന്നു, അസമില്‍ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ കേസുണ്ടായിരുന്നു എന്നുമൊക്കെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കഥകളില്‍ ചിലതാണ്. ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ ഇനിയും കൂടുതല്‍ സ്ഥിരീകരണം പോലിസിന്റെ ഭാഗത്തുനിന്നെങ്കിലും ഉണ്ടാകേണ്ടതുണ്ട് എന്നിരിക്കേയാണ് നിറം പിടിപ്പിച്ച കഥകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്.

[related]
Next Story

RELATED STORIES

Share it