kozhikode local

ജില്ലാ ശിശു സംരക്ഷണ സമിതിയോഗംചേര്‍ന്നു; കോഴിക്കോടിനെ ശിശുസൗഹൃദ ജില്ലയാക്കും: ബാബു പറശ്ശേരി

കോഴിക്കോട്: കോഴിക്കോടിനെ ശിശുസൗഹൃദ ജില്ലയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ശിശു സംരക്ഷണ സമിതി യോഗത്തി ല്‍ ഇതുസംബന്ധിച്ച കരട് നിര്‍ദേശം അവതരിപ്പിച്ചു.  ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ശിശുസൗഹൃദ ഡെസ്‌കുകള്‍ ഉണ്ടാക്കും. അതാത് പ്രദേശങ്ങളിലെ കുട്ടികളുടെ സ്ഥിതിവിവരക്കണക്കും സാമൂഹിക നിലയും ശേഖരിക്കുകയും ഓരോ പ്രദേശത്തിനും അനുയോജ്യമായ ശിശുസംരക്ഷണ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. പരിതാപകരമായ ജീവിത സാഹചര്യമുള്ള കുട്ടികളെ കണ്ടെത്തി സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതികളാവിഷ്‌കരിക്കും. ശിശു സൗഹൃദ ജില്ലയെന്ന ലക്ഷ്യത്തിന്റെ മുന്നോടിയായി പഞ്ചായത്ത്- ബ്ലോക്ക്- മുനിസിപ്പാലിറ്റി- കോര്‍പ്പറേഷന്‍ തലങ്ങളില്‍ ജൂലൈയോട് കൂടി ശിശുസുരക്ഷാ സമിതികള്‍ സജീവമാക്കുമെന്ന് ബാബു പറശ്ശേരി പറഞ്ഞു. സ്‌കൂളുകളിലെ ടോയ്‌ലറ്റ് ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കാ ന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇടക്കിടെ സ്‌കൂള്‍ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  യോഗത്തില്‍ ജില്ലാ ശിശുസംരക്ഷണ സമിതി കോ-ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് സംസാരിച്ചു.  നമ്മുടെ നാട്ടില്‍ ജോലിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ 18 വയസിന് താഴെയുള്ള കുട്ടികളുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കണമെന്നും പൊതുജനങ്ങള്‍ ഇത്തരക്കാരെ കണ്ടെത്തി ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.  കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ അഞ്ഞൂറിലധികം കുട്ടികള്‍ യാതൊരു പ്രതിരോധ കുത്തിവെയ്പ്പും എടുക്കാത്തവരായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ എല്‍ സരിത പറഞ്ഞു.   വൃത്തിഹീനമായ ടോയ്‌ലെറ്റുകളില്‍  മൂത്രം ഒഴിക്കുന്നതുകൊണ്ട് ഇന്‍ഫക്ഷന്‍ കണ്ടുവരുന്നുണ്ടെന്ന് വൃക്കരോഗത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് ഇതാണെന്നും അവര്‍ പറഞ്ഞു.  യോഗത്തില്‍ സമിതി അംഗം വി ചന്ദ്രമോഹന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബമുംതസ്, ബ്ലോക്- മുനിസിപ്പാലിറ്റി അധ്യക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it