ജാട്ട് സംവരണത്തിന് ഹരിയാന മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: ജാട്ടുകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പു വരുത്തുന്ന ജാട്ട് സംവരണ ബില്ലിന് ഹരിയാന മന്ത്രി സഭ അംഗീകാരം നല്‍കി. ബില്ല് ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ല് നിയമമാവുന്നതോടെ ജാട്ടുകള്‍ക്ക് പുറമെ മറ്റു നാല് ജാതി സമുദായങ്ങള്‍ കൂടി സംവരണത്തിന് അര്‍ഹരാവും. തങ്ങള്‍ക്ക് സംവരണം നല്‍കാമെന്ന സ ര്‍ക്കാരിന്റെ വാഗ്ദാനം ഈ നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് നിറവേറ്റിയില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ജാട്ട് നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. ഹരിയാന നിയമസഭയുടെ ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനം വ്യാഴാഴ്ചയാണ് അവസാനിക്കുക.മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.പുതുതായി രൂപീകരിച്ച പിന്നാക്ക സമുദായം-സി വിഭാഗത്തിലാണ് ജാട്ടുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സംവരണവുമായി ബന്ധപ്പെട്ട പിന്നാക്ക സമുദായം-എ, ബി വിഭാഗങ്ങളെ കൂടാതെയാണ് ഇപ്പോള്‍ ഈ കാറ്റഗറിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിരിക്കുന്നത്. സംസ്ഥാന ജോ ലിയില്‍ എ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 16ഉം ബി വിഭാഗക്കാര്‍ക്ക് 11ഉം സംവരണമാണ് നിലവില്‍ ഉള്ളത്.ജാട്ടുകളെ സംവരണ പരിധിയില്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഡി എസ് ദേശി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അവലോകന റിപോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.സംവരണവുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച നടന്ന യോഗങ്ങളില്‍ ജാട്ട് സമുദായ നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it