ജയ് മാതാ വിളിച്ചില്ല: മദ്‌റസാ വിദ്യാര്‍ഥികളെ ആക്രമിച്ചു

ന്യൂഡല്‍ഹി: മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം. ഡല്‍ഹി പ്രാന്തപ്രദേശമായ ബീഗംപൂരിലെ ഒരു പാര്‍ക്കില്‍ കഴിഞ്ഞ ശനിയാഴ്ചയാണു സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം കേസെടുത്ത പോലിസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. പതിനെട്ട് വയസ്സ് പ്രായമുള്ള ദില്‍കാശ്, അജ്മല്‍, നയീം എന്നീ വിദ്യാര്‍ഥികള്‍ക്കാണു പരിക്കേറ്റത്.വിദ്യാര്‍ഥികള്‍ പ്രദേശത്തെ ഒരു പാര്‍ക്കില്‍ നടക്കാന്‍ പോയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ അക്രമിക്കുകയായിരുന്നുവെന്നാണു പരാതി. ഇവര്‍ പഠിക്കുന്ന മദ്‌റസയില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെയുള്ള പാര്‍ക്കില്‍ വച്ചാണ് അക്രമമുണ്ടായത്.  തൊപ്പി ധരിച്ചിരുന്ന തങ്ങളോട് ജയ് മാതാ കീ എന്ന മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ദില്‍കാശ് പറഞ്ഞു. ജയ് മാതാ കീ എന്നു വിളിക്കാനുള്ള ആക്രമികളുടെ ആവശ്യം തങ്ങള്‍ നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ അജ്മലിനാണ് ആദ്യം മര്‍ദ്ദനമേറ്റതെന്നും പിന്നീട് ഇതു തടയാന്‍ ശ്രമിച്ച തനിക്കും മര്‍ദ്ദനമേല്‍ക്കുകയായിരുന്നുവെന്നും ദില്‍കാശ് പറഞ്ഞു.
Next Story

RELATED STORIES

Share it