ജനപ്രതിനിധികളെ ഗുണ്ടാസംഘം ആക്രമിച്ചു
BY Sumeera SMR17 Feb 2016 5:28 AM GMT
Sumeera SMR17 Feb 2016 5:28 AM GMT
പാലക്കാട്: കുട്ടികളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ജനപ്രതിനിധികളെ ഗുണ്ടാസംഘം ആക്രമിച്ചതായി ആരോപണം.
വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയും മറ്റ് മൂന്ന് ജനപ്രതിനിധികളെയുമാണ് ഗുണ്ടാസംഘാംഗങ്ങള്‍ ആക്രമിച്ചതത്രേ. ഇന്നലെ ഉച്ചകഴിഞ്ഞ് മണ്ണാര്‍ക്കാട് വടക്കുമണ്ണത്തായിരുന്നു സംഭവം.
ജില്ലാപഞ്ചായത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ജനപ്രതിനിധികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വട്ടത്തമ്മ, ജില്ലാ പഞ്ചായത്ത് അംഗം രാധാകൃഷ്ണന്, പുതൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് തങ്കവേലു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രവി, കാര്‍ത്തിക് എന്നിവരെയാണ് സ്ഥിരം മദ്യപസംഘവും ഗുണ്ടകളുമടങ്ങിയ സംഘം ആക്രമിച്ചത്. ചായ കുടിക്കുന്നതിന് വാഹനം നിര്‍ത്തിയ സമയത്ത് കുട്ടികളെ ആക്രമിക്കുന്നതു കണ്ട് ജനപ്രതിനിധികള്‍ സംഭവം ചോദിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ സംഘം യാതൊരു മുന്നിറിയിപ്പുമില്ലാതെ സര്‍ക്കാര്‍ വാഹനങ്ങളിലെത്തിയ ജനപ്രതിനിധികളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സ്ഥിരമായി അക്രമവും മറ്റും നടത്തുന്ന നാലുപേരടങ്ങിയ അക്രമി സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലിസ് പറഞ്ഞു.
വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയും മറ്റ് മൂന്ന് ജനപ്രതിനിധികളെയുമാണ് ഗുണ്ടാസംഘാംഗങ്ങള്‍ ആക്രമിച്ചതത്രേ. ഇന്നലെ ഉച്ചകഴിഞ്ഞ് മണ്ണാര്‍ക്കാട് വടക്കുമണ്ണത്തായിരുന്നു സംഭവം.
ജില്ലാപഞ്ചായത്തില്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ജനപ്രതിനിധികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
പുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് വട്ടത്തമ്മ, ജില്ലാ പഞ്ചായത്ത് അംഗം രാധാകൃഷ്ണന്, പുതൂര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് തങ്കവേലു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രവി, കാര്‍ത്തിക് എന്നിവരെയാണ് സ്ഥിരം മദ്യപസംഘവും ഗുണ്ടകളുമടങ്ങിയ സംഘം ആക്രമിച്ചത്. ചായ കുടിക്കുന്നതിന് വാഹനം നിര്‍ത്തിയ സമയത്ത് കുട്ടികളെ ആക്രമിക്കുന്നതു കണ്ട് ജനപ്രതിനിധികള്‍ സംഭവം ചോദിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ സംഘം യാതൊരു മുന്നിറിയിപ്പുമില്ലാതെ സര്‍ക്കാര്‍ വാഹനങ്ങളിലെത്തിയ ജനപ്രതിനിധികളെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സ്ഥിരമായി അക്രമവും മറ്റും നടത്തുന്ന നാലുപേരടങ്ങിയ അക്രമി സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT