ഛോട്ടാ രാജനെ ജയിലിലടച്ചു

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 3 വരെയാണ് റിമാന്‍ഡ് കാലാവധി. രാജനെ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയില്‍ സിബിഐ ആസ്ഥാനത്താണ് കോടതി കേസില്‍ വാദം കേട്ടത്. തങ്ങളുടെ കസ്റ്റഡിയില്‍ ഇനി രാജനെ ആവശ്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 25ന് ഇന്തോനീസ്യയില്‍ വച്ചാണ് ഛോട്ടാ രാജന്‍ അറസ്റ്റിലായത്. രാജനെതിരേ 85ലേറെ കേസുകളുണ്ട്.
Next Story

RELATED STORIES

Share it