ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു

റായ്പൂര്‍: ഛത്തിസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ സായുധരായ അജ്ഞാതര്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു. പള്ളിയിലുണ്ടായിരുന്ന പാസ്റ്ററെയും ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദ്ദിച്ച അക്രമികള്‍ ബൈബിളും മറ്റു സാമഗ്രികളും അഗ്നിക്കിരയാക്കി. കരണ്‍ജി മടഗുഡി ഗ്രാമത്തിലാണു സംഭവം. പാസ്റ്റര്‍ ദീന്‍ബന്ധു സമേലിയുടെ പരാതിപ്രകാരം പോലിസ് കേസെടുത്തു. രണ്ടുപേരാണ് പള്ളി ആക്രമിച്ചതെന്നും ഇവരെ പിടികൂടാന്‍ തിരച്ചില്‍ നടത്തിവരുകയാണെന്നും പോലിസ് സൂപ്രണ്ട് ദാഷ് അറിയിച്ചു.
പ്രാര്‍ഥിക്കാനെന്ന വ്യാജേന പള്ളിയിലെത്തിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം അധ്യക്ഷന്‍ അരുണ്‍ പന്നലാല്‍ ആരോപിച്ചു. സംഭവം മറച്ചുപിടിക്കാനാണ് പോലിസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുന്നത് ഇത് മൂന്നാം തവണയാണ്.
Next Story

RELATED STORIES

Share it