Flash News

ചെന്നൈ പ്രളയം: ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 രോഗികള്‍ മരിച്ചു

ചെന്നൈ: പ്രളയക്കെടുതില്‍പ്പെട്ട ചെന്നൈയില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന്് 18 പേര്‍ മരണമടഞ്ഞു. ഗ്വുണ്ടിഅഡയാര്‍ നദിതീരത്തു സ്ഥിതിചെയ്യുന്ന എം ഐ ഓ ടി ആശുപത്രിയിലാണ് ദാരുണസംഭവം. പ്രളയത്തെത്തുടര്‍ന്ന്്് പ്രദേശത്ത്് വൈദ്യുതി നിലച്ചിരിക്കുകയാണ്.

ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിക്കുവാനോ പകരം സംവിധാനം ഏര്‍പ്പെടുത്തുവാനോ കഴിയാതെ വന്നതിനെത്തുടര്‍ന്ന്് ഓക്‌സിജന്‍ വിതരണവും വെന്റിലേറ്റര്‍ സംവിധാനവും തകരാറിലാവുകയായിരുന്നു ഐസിയുവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it