ഗോവയില്‍ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം

പനജി: ഗോവയിലെ അന്‍ജുന ഗ്രാമത്തില്‍ മയക്കുമരുന്ന് നല്‍കി 20കാരിയെ ബലാല്‍സംഗം ചെയ്തു. മഹാരാഷ്ട്ര റായ്ഗഡ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അമിതമായി മയക്കുമരുന്ന് ചെന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഷമീം മുഹമ്മദ് (30), മയക്കുമരുന്ന് വിതരണക്കാരനായ തുക്കറാം സാവ്്‌ലൊ എന്ന നാന എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളോടൊപ്പം അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ  മയക്കുമരുന്ന് നല്‍കി മുഹമ്മദ് പീഡിപ്പിക്കുകയായിരുന്നെന്നും അന്‍ജുന എസ്.ഐ. വിജയ് കാന്ത് കവലേക്കര്‍ പറഞ്ഞു. അവശയായ പെണ്‍കുട്ടിയെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അന്‍ജുന പോലിസിന് പരാതി നല്‍കിയത്. മുഹമ്മദിനെയും സാവ്്‌ലോയെയും കോടതി മൂന്നുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
Next Story

RELATED STORIES

Share it