ഗോഡ്സെയെ പിടികൂടിയ ധീരന്റെ വിധവയ്ക്ക് 5 ലക്ഷം സഹായം
BY Sumeera SMR12 May 2016 3:46 AM GMT
X
Sumeera SMR12 May 2016 3:46 AM GMT
ഭുവനേശ്വര്‍: മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പിടികൂടിയ രഘുനായകിന്റെ ഭാര്യക്ക് 33 വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ സഹായം. രഘുനായകിന്റെ ഭാര്യ മണ്ഡോ ദരി നായകിന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക് കൈമാറി.
മഹാത്മാഗാന്ധി വെടിയേറ്റ് വീണ ഡല്‍ഹി ബിര്‍ളാ ഹൗസില്‍ പൂന്തോട്ട പരിചാരകനായിരുന്നു രഘുനായക്. ഗാന്ധിയുടെ ജീവന് രക്ഷിക്കാനായില്ലെങ്കിലും ഗോഡ്സെയെ പിടികൂടിയത് അദ്ദേഹമായിരുന്നു. 1983ലാണ് നായക് മരിച്ചത്. വിധവയായ മണ്ഡോദരി നായക് തന്റെ മകളുടെ കൂടെയാണു താമസം.
രഘുനായകിന്റെ ധീരതയ്ക്ക് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന് 500 രൂപ സമ്മാനിച്ചിരുന്നു. ഒഡീഷയിലെ കേന്ദ്രപാറ ജില്ലക്കാരനായിരുന്നു നായക്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT