ഗുല്‍ബര്‍ഗ് കൂട്ടക്കൊല: പ്രധാന പ്രതി കീഴടങ്ങി; ശിക്ഷാവിധി വെള്ളിയാഴ്ച
BY Sumeera SMR13 Jun 2016 7:01 PM GMT
Sumeera SMR13 Jun 2016 7:01 PM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മൂന്നുതവണ നീട്ടിവച്ച ശേഷമാണ് അഹ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി വിധിപ്രഖ്യാപനത്തിയ്യതി അറിയിച്ചത്.
കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര് കൊല്ലപ്പെട്ട കേസില്‍ 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും 36 പേരെ വെറുതെവിട്ടും കോടതി ഇക്കഴിഞ്ഞ രണ്ടിന് ഉത്തരവിട്ടിരുന്നു. 24 പേര്‍ക്ക് എന്തു ശിക്ഷ നല്കണമെന്നതു സംബന്ധിച്ചു വിശദമായ വാദം നടക്കേണ്ടതിനാലായിരുന്നു വിധിപ്രഖ്യാപനം നീട്ടിയത്.
അതിനിടെ, കേസിലെ ഒന്നാംപ്രതി കൈലാഷ് ധോബി പ്രത്യേക കോടതി മുമ്പാകെ ഇന്നലെ കീഴടങ്ങി. കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൂട്ടക്കൊല അരങ്ങേറിയ 2002ല്‍ അറസ്റ്റിലായ കൈലാഷ് 14 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടി പുറത്തിറങ്ങിയതായിരുന്നു. ജാമ്യകാലാവധി രണ്ടുതവണ നീട്ടിനല്‍കിയെങ്കിലും മൂന്നാംതവണ കോടതി വിസമ്മതിച്ചതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഒളിവില്‍ പോയി.
വിധി പ്രഖ്യാപിക്കുന്ന ദിവസം കീഴടങ്ങുമെന്ന് ഇയാള്‍ അറിയിച്ചിരുന്നു. എന്നാല്‍ കൈലാഷ് ഉള്‍പ്പെടെ കുറ്റക്കാരെന്നു വിധിച്ച പ്രത്യേകകോടതി വിധിവന്ന ജൂണ്‍ രണ്ടിന് ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നു കൈലാഷിന്റെ അഭാവത്തില്‍ അയാള്‍ക്കെതിരായ ശിക്ഷ പ്രഖ്യാപിക്കാന്‍ നിയമതടസ്സങ്ങളുണ്ടെന്ന കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് സി കൊദേക്കര്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി.
കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്സാന്‍ ജഫ്രി ഉള്‍പ്പെടെ 69 പേര് കൊല്ലപ്പെട്ട കേസില്‍ 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും 36 പേരെ വെറുതെവിട്ടും കോടതി ഇക്കഴിഞ്ഞ രണ്ടിന് ഉത്തരവിട്ടിരുന്നു. 24 പേര്‍ക്ക് എന്തു ശിക്ഷ നല്കണമെന്നതു സംബന്ധിച്ചു വിശദമായ വാദം നടക്കേണ്ടതിനാലായിരുന്നു വിധിപ്രഖ്യാപനം നീട്ടിയത്.
അതിനിടെ, കേസിലെ ഒന്നാംപ്രതി കൈലാഷ് ധോബി പ്രത്യേക കോടതി മുമ്പാകെ ഇന്നലെ കീഴടങ്ങി. കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൂട്ടക്കൊല അരങ്ങേറിയ 2002ല്‍ അറസ്റ്റിലായ കൈലാഷ് 14 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടി പുറത്തിറങ്ങിയതായിരുന്നു. ജാമ്യകാലാവധി രണ്ടുതവണ നീട്ടിനല്‍കിയെങ്കിലും മൂന്നാംതവണ കോടതി വിസമ്മതിച്ചതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഒളിവില്‍ പോയി.
വിധി പ്രഖ്യാപിക്കുന്ന ദിവസം കീഴടങ്ങുമെന്ന് ഇയാള്‍ അറിയിച്ചിരുന്നു. എന്നാല്‍ കൈലാഷ് ഉള്‍പ്പെടെ കുറ്റക്കാരെന്നു വിധിച്ച പ്രത്യേകകോടതി വിധിവന്ന ജൂണ്‍ രണ്ടിന് ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നു കൈലാഷിന്റെ അഭാവത്തില്‍ അയാള്‍ക്കെതിരായ ശിക്ഷ പ്രഖ്യാപിക്കാന്‍ നിയമതടസ്സങ്ങളുണ്ടെന്ന കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് സി കൊദേക്കര്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT