കോണ്‍ഗ്രസ് കമ്മിറ്റിയില്‍ കയ്യാങ്കളി; മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ കയ്യേറ്റശ്രമം
BY Sumeera SMR22 March 2016 5:09 AM GMT
Sumeera SMR22 March 2016 5:09 AM GMT
ഓയൂര്‍:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓടനാവട്ടത്ത് വിളിച്ചുകൂട്ടിയ കോണ്‍ഗ്രസ് വെളിയം മണ്ഡലം കമ്മിറ്റിയില്‍ സംഘര്‍ഷം, മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ അണികളുടെ കയ്യേറ്റ ശ്രമം. മുന്‍ ഡിസിസി ഭാരവാഹികളുടെ വസ്ത്രം വലിച്ച് കീറി.
കസേരകള്‍ അടിച്ചൊടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്വന്ഷന് ആരംഭിച്ചപ്പോള്‍ വെളിയം പടിഞ്ഞാറ്റിന് കരനിന്നുള്ള പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍ ഡിസി സെക്രട്ടറി മറുപടി പറഞ്ഞതില്‍നിന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായ സംഭവം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
ഇതിനെ തുടര്‍ന്ന് വാഗ്വാദങ്ങളുണ്ടാവുകയും കയ്യാങ്കളിയിലും പിടിവലിയിലും എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് നേതാക്കളുടെ ഇടപെടീലിന്റെ ഭാഗമായി യോഗം വീണ്ടും തുടരുകയും മുതിര്‍ന്ന നേതാക്കന്മാര് സംസാരിച്ചതിനു ശേഷം മുന്‍ ഡിസിസി സെക്രട്ടറി വീണ്ടും സംസാരിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ഹോളിലുണ്ടായിരുന്ന കസേരകള്‍ അടിച്ച് പൊട്ടിക്കുകയും നേതാക്കന്മാരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഒരു മണിക്കൂറോളം സംഘര്‍ഷം നിലനിന്നു. സംഭവമറിഞ്ഞ് മുന്‍ ഡിസിസി പ്രസിഡന്റ് സത്യശീലന് സ്ഥലത്തെത്തുകയും അണികളെ ശാന്തരാക്കി യോഗം തുടരുകയായിരുന്നു.
കസേരകള്‍ അടിച്ചൊടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്വന്ഷന് ആരംഭിച്ചപ്പോള്‍ വെളിയം പടിഞ്ഞാറ്റിന് കരനിന്നുള്ള പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍ ഡിസി സെക്രട്ടറി മറുപടി പറഞ്ഞതില്‍നിന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായ സംഭവം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
ഇതിനെ തുടര്‍ന്ന് വാഗ്വാദങ്ങളുണ്ടാവുകയും കയ്യാങ്കളിയിലും പിടിവലിയിലും എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് നേതാക്കളുടെ ഇടപെടീലിന്റെ ഭാഗമായി യോഗം വീണ്ടും തുടരുകയും മുതിര്‍ന്ന നേതാക്കന്മാര് സംസാരിച്ചതിനു ശേഷം മുന്‍ ഡിസിസി സെക്രട്ടറി വീണ്ടും സംസാരിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ഹോളിലുണ്ടായിരുന്ന കസേരകള്‍ അടിച്ച് പൊട്ടിക്കുകയും നേതാക്കന്മാരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഒരു മണിക്കൂറോളം സംഘര്‍ഷം നിലനിന്നു. സംഭവമറിഞ്ഞ് മുന്‍ ഡിസിസി പ്രസിഡന്റ് സത്യശീലന് സ്ഥലത്തെത്തുകയും അണികളെ ശാന്തരാക്കി യോഗം തുടരുകയായിരുന്നു.
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT