palakkad local

കോണ്‍ഗ്രസ്സിന് അടിപതറിയത് ലീഗിന്റെ പിടിവാശി മൂലമെന്ന്

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: ലീഗിന്റെ പിടിവാശി കൊണ്ട് കുമരംപുത്തൂരില്‍ കോണ്‍ഗ്രസ്സിന് അടിപതറിയതായി ആക്ഷേപം. പള്ളിക്കുന്ന്, വെങ്ങാംകുറുശ്ശി വാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള അവകാശവാദമാണ് ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ നേര്‍ക്കുനേര്‍ മല്‍സരത്തിന് വഴിയൊരുക്കിയത്.
ലീഗും കോണ്‍ഗ്രസ്സും മല്‍സരം നടത്തിയ പള്ളിക്കുന്ന് വാര്‍ഡില്‍ വിജയം ലീഗിനൊപ്പമായിരുന്നു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നൗഫല്‍ തങ്ങള്‍ക്ക് 421 വോട്ട് നേടിയപ്പോള്‍ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗിലെ അര്‍സല്‍ ആണ് വിജയിച്ചത്. ഇവിടെ ഇടതുസ്ഥാനാര്‍ഥി ഹംസ കാട്ടികുന്നന് 5 വോട്ട് കൊണ്ട് തൃപ്തി പെടേണ്ടിയും വന്നു.
വെണ്ടാംകുറുശി വാര്‍ഡില്‍ കോണ്‍ഗ്രസ്സിന് ജയിക്കാനായില്ലെങ്കിലും ലീഗിനെ തോല്‍പ്പിക്കാനായി. ഇവിടെ 4 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സപിഐ ആണ് ജയിച്ചത്. ഈ രണ്ട് വാര്‍ഡുകളെചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം മറ്റ് വാര്‍ഡുകളിലും പ്രതിഫലിച്ചു. ഇരു പാര്‍ട്ടികളും പരസ്പരം തോല്‍പിക്കാനായി സ്വതന്ത്ര ചിഹ്നങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ലീഗ് പിടിച്ചു നിന്നപ്പോള്‍ മല്‍സരിച്ച ഭൂരിഭാഗം വാര്‍ഡുകളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ഒരു സീറ്റ് കൊണ്ട് കോ ണ്‍ഗ്രസ്സിന് തൃപ്തിപെടേണ്ട നിലയിലായി. ലീഗിനോട് മാത്രമല്ല മുന്നണിയിലെ മറ്റൊരു ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സിനോടും കുമരംപുത്തൂരില്‍ കോണ്‍ഗ്രസ്സിന് യോജിക്കാനായില്ല.
കേരള കോണ്‍ഗ്രസ്സിന്റെ വാ ര്‍ഡായ കാരാപ്പാടത്ത് കോണ്‍ഗ്രസ് വിമതന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫലത്തില്‍ റിബലുകളെ നിര്‍ത്തി ഘടക കക്ഷികളെ ശത്രു പക്ഷത്ത് നിര്‍ത്താന്‍ മാത്രമാണ് കോണ്‍ഗ്രസ്സിനായത്.
Next Story

RELATED STORIES

Share it