kozhikode local

കൊലക്കേസ് പ്രതിയെ ഹാര്‍ബര്‍ ജീവനക്കാരന്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു

കോഴിക്കോട്: പിതാവിനെ തലയ്ക്ക് അടിച്ചുകൊന്ന് നാടുവിട്ട പ്രതിയെ പുതിയാപ്പ ഹാര്‍ബറില്‍ ജീവനക്കാരന്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. കൊലക്കേസ് പ്രതി തിരുവനന്തപുരം സ്വദേശി സനല്‍ ചന്ദ്രനെയാണ് ഹാര്‍ബറില്‍ ഐസ് ഫാക്ടറിയിലെ ജോലിക്കാരന്‍ മേടപ്പറമ്പത്ത് പ്രസാദ് പിടികൂടി പോലിസിലേല്‍പ്പിച്ചത്.
മാര്‍ച്ച് 26ന് പിതാവ് ചന്ദ്രനെ കൊലപ്പെടുത്തിയതിന് തിരുവനന്തപുരം തുമ്പ പോലിസ് സ്‌റ്റേഷനില്‍ സനലിനെതിരെ കേസെടുത്തിരുന്നു. സംഭവശേഷം നാടുവിട്ട ഇയാളെ ഒരു മാസമായി പോലിസ് അന്വേഷിച്ചുവരികയാണ്. സനല്‍ നേരത്തെ കോഴിക്കോട് ജോലി ചെയ്തിരുന്നതായി മനസ്സിലാക്കിയ പോലിസ് വെള്ളയില്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
പോലിസുകാര്‍ സനലിന്റെ ഫോട്ടോ നാട്ടുകാരെ കാണിച്ചു. ഹാര്‍ബര്‍ ജീവനക്കാരനായ പ്രസാദ് കാണിച്ച ഫോട്ടോ കണ്ട് പ്രസാദിന്റെ ജേഷ്ഠ്യന്റെ മകന്‍ സബീഷ് പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. പ്രസാദ് പട്ടാളക്കാരനാണെന്നും മദ്യം ഉണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് കൂടെക്കൂട്ടിയ ശേഷം നാളികേരം പറിക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സനലിനെ വെള്ളയില്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. കുഴപ്പം മനസ്സിലാക്കിയ സനല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിറകെ ഓടി സനലിനെ കീഴടക്കി. തുടര്‍ന്ന് ഇയാളെ തുമ്പ പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it