കൈക്കൂലിക്കേസ്: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കെതിരേ കുറ്റപത്രം

കൊച്ചി: കൈക്കൂലി കേസില്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറായിരുന്ന തലശ്ശേരി പള്ളിക്കുന്നം പി രാമകൃഷ്ണന്‍, മലപ്പുറം ഹാജിയാര്‍പള്ളി ടി ടി അബ്ദുല്‍ അമീര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
2015 ജൂലൈ 14നു സുഡാനിലെ യുഎന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയുടെ ഡിപ്പോ മാനേജരായ സുരജ് ഷറഫുദ്ദീന്‍ ഷായുടെ ഭാര്യക്കു പാസ്‌പോര്‍ട്ട് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. അബ്ദുല്‍ അമീര്‍ പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് പെട്ടെന്നു പാസ്‌പോര്‍ട്ട് കിട്ടുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു കൊടുത്തു കൂടുതല്‍ തുക കൈപ്പറ്റുന്നയാളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറായി നിയമതിനായ ശേഷം രാമകൃഷ്ണന്‍ അനധികൃതമായി 30 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതിനും ഇയാള്‍ക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it