Flash News

കേരളാ ഹൗസ് : പരാതിക്കാരന്‍ റാഷിദ് എന്‍ജിനിയറെ കരിയോയില്‍ ഒഴിച്ച കേസിലെ പ്രതി

ന്യൂഡല്‍ഹി: കേരള ഹൗസില്‍ വിളമ്പുന്ന മാംസം പശുവിന്റെതാണെന്ന് ആരോപിച്ച് സംഘര്‍ഷമുണ്ടാക്കി പരാതി നല്‍കിയ സംഭവത്തിന്റെ സംഘപരിവാര്‍ ബന്ധം  പുറത്തുവരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിഷ്ണുഗുപ്ത എന്നയാള്‍ ദിവസങ്ങള്‍ക്കു മുന്‍പ് കശ്മീര്‍ എംഎല്‍എ റാഷിദ് എന്‍ജിനിയര്‍ യ്ക്കു നേരെ കരിയോയില്‍ ഒഴിച്ച കേസില്‍ പ്രതിയാണെന്നാണ് പുറത്തുവരുന്ന വിവരം. ബീഫ് എന്ന പേരില്‍ കേരളാ ഹൗസില്‍ വിളമ്പുന്നത് ഇയാളും കൂടെയുണ്ടായിരുന്നവരും പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ്  ഡല്‍ഹി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിഷ്ണുഗുപ്ത മലയാളിയാണെന്നും സൂചനയുണ്ട്.

കേരളാ ഹൗസിലെ ഭക്ഷണശാലയില്‍ വിലവിവര പട്ടികയില്‍ ബീഫ് എന്നത് മലയാളത്തിലും മറ്റുള്ള ഭക്ഷണസാധനങ്ങള്‍ ഇംഗ്ലീഷിലുമാണ് ആണ് എഴുതിവച്ചിരുന്നത്.
ഭക്ഷണ സാധനങ്ങളുടെ പട്ടിക യുവാക്കള്‍ മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ ശേഷം പോലിസില്‍ അറിയിക്കുകയായിരുന്നു. വിഷ്ണുഗുപ്തയോടൊപ്പം  രണ്ടു കര്‍ണാടക സ്വദേശികളാണ് ഉണ്ടായിരുന്നത്. സംഘര്‍ഷത്തിനിടെ ഗുപ്ത ഓടി രക്ഷപ്പെട്ടു. ഇയാള്‍ സ്ഥിരമായി കേരള ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ വരുന്ന ആളാണെന്ന് കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു.
ഗുപ്തയോടൊപ്പമുണ്ടായിരുന്ന കര്‍ണാടക സ്വദേശിയായ യുവാവ് വൈകീട്ട് നാലരയോടെ വീണ്ടും സ്റ്റാഫ് കാന്റീനില്‍ എത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ കേരളാ ഹൗസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇദ്ദേഹത്തെ പിന്നീട് പോലിസ് വാഹനത്തില്‍ കേരളാ ഹൗസ് കോംപൗണ്ടിന്റെ പുറത്ത് എത്തിക്കുകയായിരുന്നു.

ഇതിനു ശേഷമാണ് മുപ്പതോളം പേര്‍ വരുന്ന പോലിസ് സംഘം സമൃദ്ധി സ്റ്റാഫ് കാന്റീനിലേക്ക് എത്തിയത്. പോത്തിറച്ചി മാത്രമാണ് വിളമ്പുന്നതെന്നും പശുമാംസം ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ തൃപ്തരാവാതെ പോലിസ് അടുക്കളയില്‍ കയറി പരിശോധന നടത്തുകയായിരുന്നു. ഊണിനൊപ്പം വിളമ്പുന്ന ബീഫ് കറി ഉച്ചയ്ക്ക് രണ്ടരയോടെ കഴിഞ്ഞതിനാല്‍ പോലിസിന് ഒന്നും കണ്ടെത്താനായില്ല.

ഡല്‍ഹിയില്‍ പോത്തിറച്ചിക്കു നിരോധനം ഇല്ലാതിരിക്കുമ്പോഴാണ് പോലിസിനെ തെറ്റിദ്ധരിപ്പിച്ച് ഒരു വിഭാഗം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചത്.
Next Story

RELATED STORIES

Share it