കേരളം നാളെ മുതല്‍ പന്തിനു പിറകെ
BY Sumeera SMR22 Dec 2015 3:19 AM GMT
Sumeera SMR22 Dec 2015 3:19 AM GMT
എച്ച് സുധീര്‍
തിരുവനന്തപുരം: ഐഎസ്എല്ലിന്റെ ആവേശം കെട്ടടങ്ങുംമുമ്പേ കേരളവും ഫുട്ബോള്‍ ലഹരിയിലേക്ക്. കാല്‍പ്പന്തുകളിയിലെ ദക്ഷിണേഷ്യന്‍ ശക്തിക ള്‍ ഏറ്റുമുട്ടുന്ന സാഫ് സുസൂക്കി കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനു നാളെ തലസ്ഥാനത്ത് പന്തുരുളും.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള ഏഴു രാജ്യങ്ങള്‍ പങ്കെടുക്കും. ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പാകിസ്താന് ടീം മല്‍സരത്തി ല്‍ നിന്നും പിന്മാറിയിരുന്നു.
രണ്ടു ഗ്രൂപ്പുകളായി തിരിച്ചുള്ള ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം നേപ്പാളും ശ്രീലങ്കയും മല്‍സരിക്കും. നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്താനൊപ്പം മാലദ്വീപ്, ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്.
സാഫ് കപ്പില്‍ ഇന്ത്യന്‍ ടീമിനാണ് ആധിപത്യമെങ്കിലും കരുത്തരായ മാലദ്വീപും അഫ്ഗാനിസ്താനും ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. 10 ടൂര്‍ണമെന്റുകളില്‍ ആറുതവണ ജേതാക്കളായ ഇന്ത്യ മൂന്നുതവണ രണ്ടാം സ്ഥാനത്തും ഒരുതവണ മൂന്നാമതുമെത്തി. 2005ല്‍ ടൂര്‍ണമെന്റിലെത്തിയ അഫ്ഗാനിസ്താന് ഇന്ത്യക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്. 2011ല്‍ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ് താന്‍ കഴിഞ്ഞ തവണ ഇന്ത്യയെ തോല്പിച്ച് കപ്പ് നേടി. മാലദ്വീപ് (2008), ബംഗ്ലാദേശ് (2003), ശ്രീലങ്ക (1995) എന്നിവരായിരുന്നു മറ്റു ജേതാക്കള്‍.
നാളെ വൈകീട്ട് 6.30നു നേ പ്പാളും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. 27നു നേപ്പാളുമായും ഇന്ത്യ ഏറ്റുമുട്ടും. 31നു സെമി ഫൈന ലും ജനുവരി മൂന്നിനു ഫൈന ലും നടക്കും.
നിലവിലെ ചാംപ്യന്മാരായ അഫ്ഗാനും ആതിഥേയരായ ഇന്ത്യയും തമ്മിലുള്ള ഫൈനലിനാണ് കാണികള്‍ കാത്തിരിക്കുന്നത്. 2013ല്‍ നേപ്പാളില്‍ നടന്ന സാഫ് കപ്പില്‍ ഇന്ത്യയെ മറുപടിയില്ലാത്ത രണ്ടുഗോളിനു തോ ല്‍പ്പിച്ചാണ് അഫ്ഗാനിസ്താന് ചാംപ്യന്മാരായത്.
2011ലെ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയോടു മറുപടിയില്ലാത്ത നാലു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു 2013ലെ അഫ്ഗാന്റെ തിരിച്ചുവരവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.
ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വില്പനയും ആരംഭിച്ചു. ക്യാസൂ ങ്ക.കോം (സ്യമ്വീീിഴമ. രീാ) വഴി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയും ടിക്കറ്റ് ലഭിക്കും. 100, 300, 400, 750 രൂപ വീതമാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയത്തിലെ ഗേറ്റ് കൗണ്ടറില്‍ നിന്നും ഇന്നലെ മുതല്‍ ടിക്കറ്റുക ള്‍ നല്കി തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം: ഐഎസ്എല്ലിന്റെ ആവേശം കെട്ടടങ്ങുംമുമ്പേ കേരളവും ഫുട്ബോള്‍ ലഹരിയിലേക്ക്. കാല്‍പ്പന്തുകളിയിലെ ദക്ഷിണേഷ്യന്‍ ശക്തിക ള്‍ ഏറ്റുമുട്ടുന്ന സാഫ് സുസൂക്കി കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനു നാളെ തലസ്ഥാനത്ത് പന്തുരുളും.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണേഷ്യയില്‍ നിന്നുള്ള ഏഴു രാജ്യങ്ങള്‍ പങ്കെടുക്കും. ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പാകിസ്താന് ടീം മല്‍സരത്തി ല്‍ നിന്നും പിന്മാറിയിരുന്നു.
രണ്ടു ഗ്രൂപ്പുകളായി തിരിച്ചുള്ള ചാംപ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യക്കൊപ്പം നേപ്പാളും ശ്രീലങ്കയും മല്‍സരിക്കും. നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്താനൊപ്പം മാലദ്വീപ്, ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്.
സാഫ് കപ്പില്‍ ഇന്ത്യന്‍ ടീമിനാണ് ആധിപത്യമെങ്കിലും കരുത്തരായ മാലദ്വീപും അഫ്ഗാനിസ്താനും ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാണ്. 10 ടൂര്‍ണമെന്റുകളില്‍ ആറുതവണ ജേതാക്കളായ ഇന്ത്യ മൂന്നുതവണ രണ്ടാം സ്ഥാനത്തും ഒരുതവണ മൂന്നാമതുമെത്തി. 2005ല്‍ ടൂര്‍ണമെന്റിലെത്തിയ അഫ്ഗാനിസ്താന് ഇന്ത്യക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്. 2011ല്‍ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ് താന്‍ കഴിഞ്ഞ തവണ ഇന്ത്യയെ തോല്പിച്ച് കപ്പ് നേടി. മാലദ്വീപ് (2008), ബംഗ്ലാദേശ് (2003), ശ്രീലങ്ക (1995) എന്നിവരായിരുന്നു മറ്റു ജേതാക്കള്‍.
നാളെ വൈകീട്ട് 6.30നു നേ പ്പാളും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. 27നു നേപ്പാളുമായും ഇന്ത്യ ഏറ്റുമുട്ടും. 31നു സെമി ഫൈന ലും ജനുവരി മൂന്നിനു ഫൈന ലും നടക്കും.
നിലവിലെ ചാംപ്യന്മാരായ അഫ്ഗാനും ആതിഥേയരായ ഇന്ത്യയും തമ്മിലുള്ള ഫൈനലിനാണ് കാണികള്‍ കാത്തിരിക്കുന്നത്. 2013ല്‍ നേപ്പാളില്‍ നടന്ന സാഫ് കപ്പില്‍ ഇന്ത്യയെ മറുപടിയില്ലാത്ത രണ്ടുഗോളിനു തോ ല്‍പ്പിച്ചാണ് അഫ്ഗാനിസ്താന് ചാംപ്യന്മാരായത്.
2011ലെ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയോടു മറുപടിയില്ലാത്ത നാലു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു 2013ലെ അഫ്ഗാന്റെ തിരിച്ചുവരവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന.
ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വില്പനയും ആരംഭിച്ചു. ക്യാസൂ ങ്ക.കോം (സ്യമ്വീീിഴമ. രീാ) വഴി ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയും ടിക്കറ്റ് ലഭിക്കും. 100, 300, 400, 750 രൂപ വീതമാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയത്തിലെ ഗേറ്റ് കൗണ്ടറില്‍ നിന്നും ഇന്നലെ മുതല്‍ ടിക്കറ്റുക ള്‍ നല്കി തുടങ്ങിയിട്ടുണ്ട്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT