Alappuzha local

കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന സമ്മേളനം സമാപിച്ചു

ആലപ്പുഴ: കേരളത്തിന്റെ വികസന കാഴ്ച്ചപാടില്‍ സമഗ്രമായ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കെപിസി സി വിചാര്‍ വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ വികസനവേദിയില്‍ കേരളം എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡുകളും പാലങ്ങളും നിര്‍മിക്കുക എന്നത് മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടി നിറവേറ്റുന്നതാവണം വികസനം. നമ്മുടെ നാടിന്റെ വികസന മുരടിപ്പിന്റെ അടിസ്ഥാനകാരണങ്ങളില്‍ ഒന്ന് അനാവശ്യ വിവാദങ്ങളും ഭൂമിയുടെ ലഭ്യത കുറവും സാങ്കേതിക വിദ്യയുടെ അപര്യാപ്തതയുമാണ്.
സംസ്ഥാന ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍ കോട്ടയം നസീര്‍, നീന്തല്‍ താരം ബാബുരാജ് കൈനകരി, കായംകുളം ബാബു, എസ് കുമാര്‍, ശങ്കര്‍ കുമ്പളത്ത് എന്നിവരെ ആഭ്യന്തരമന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചെയര്‍മാന്‍ഡോ. ടി പി ശ്രീനിവാസന്‍ സമാപന പ്രസംഗം നടത്തി. സമാപന സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.
കെ സി വേണുഗോപാല്‍ എം പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ഡി സുഗതന്‍, എം ജെ ജോബ്, സന്തോഷ് ജെ കെ വി , അഡ്വ. പ്രകാശ് കുമാര്‍ ചരളേല്‍ സംസാരിച്ചു.
സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ്മയുടെ ഉദ്ഘാടന പ്രസംഗത്തോടെയാണ് സംസ്ഥാന സമ്മേളനം സമാഹരിച്ചത്. ഫിലിപ്പ് ചക്കാത്ര, വരുണ്‍ ആസാദ്, ആദര്‍ശ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it