kasaragod local

കുറ്റപത്രം സമര്‍പ്പിച്ചില്ല; സന്തോഷ് വധക്കേസ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരം കാര്യങ്കോട്ടെ കബഡി താരം സന്തോഷിനെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി ജാമ്യം അനുവദിച്ചു.
സന്തോഷിന്റെ മാതൃ സഹോദരി പുത്രന്‍ മനോജിനാണ് ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ സന്തോഷിന്റെ ഭാര്യ രഞ്ജുഷക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ആറിന് രാത്രി കാര്യങ്കോട്ടെ സ്വന്തം വീട്ടില്‍ വച്ചാണ് സന്തോഷ് കൊല ചെയ്യപ്പെട്ടത്. ഭാര്യ കാഞ്ഞങ്ങാട് ചിത്താരി പൊയ്യക്കര സ്വദേശിനി രഞ്ജുഷയുടെ ഒത്താശയോടെ മനോജ് കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ കേസില്‍ തൊട്ടടുത്ത ദിവസം തന്നെ മനോജും അഞ്ചാം ദിവസം രഞ്ജുഷയും അറസ്റ്റിലായിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായി 90 ദിവസത്തിനകം പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.
Next Story

RELATED STORIES

Share it