kasaragod local

കാസര്‍കോഡ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 15 വര്‍ഷം തടവും പിഴയും

കാസര്‍കോഡ് യുവതിയെ കഴുത്തറുത്ത്  കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 15 വര്‍ഷം തടവും പിഴയും
X
fahima

കാസര്‍കോഡ് : പ്രമാദമായ ഫാത്തിമത്തുല്‍ സുഹ്‌റ വധക്കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 15 വര്‍ഷം അധിക തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പള ഉജ്ജാര്‍ ഉളുവാറിലെ ഫാത്തിമത്തുല്‍ സുഹ്‌റയെ (18) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുമ്പോള്‍ കഴുത്തുറത്ത് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കര്‍ണ്ണാടക സ്വദേശി ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി(40)യാണ് പ്രതി . 302ാം വകുപ്പ് പ്രകാരമാണ് ജീവപര്യന്തവും 30,000 രുപ പിഴയും വിധിച്ചത്. മറ്റൊരു വകുപ്പില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം തടവും 20,000 പിഴയും വിധിച്ചു. മറ്റൊരു വകുപ്പില്‍ അഞ്ചു വര്‍ഷം ശിക്ഷയും വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ആണ് ശിക്ഷ  വിധിച്ചത്.  പ്രതി കുറ്റക്കാരനാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.

കുമ്പള, ഉജാര്‍ ഉളുവാറിലെ അബൂബക്കറിന്റെ മകള്‍ ഫാത്തിമത്തുല്‍ സുഹറ 2006ലാണ് കൊല്ലപ്പെട്ടത്. കര്‍ണാടക ബണ്ട്വാള്‍ താലൂക്കിലെ ഉജിരക്കര ബളാല വില്ലേജിലെ മുണ്ടത്തിയാര്‍ ഹൗസിലെ ബി എം ഉമ്മര്‍ എന്ന ഉമ്മര്‍ബ്യാരി  2006 ഡിസംബര്‍ 28ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. പള്ളിത്തോട്ടത്തില്‍ ജോലിക്കാരനായി എത്തിയ പ്രതി സ്ഥലവാസിയായ ഫാത്തിമത്ത് സുഹറയെ പരിചയപ്പെടുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥന യുവതി നിരസിച്ചു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് കേസ്. കുമ്പള പോലിസാണ് കേസ് ചാര്‍ജ് ചെയ്തത്. സംഭവദിവസം രാത്രി ഫാത്തിമത്തുല്‍് സുഹ്‌റയുടെ വീട്ടുപരിസരത്തെത്തിയ പ്രതി വീടിനോടു ചേര്‍ന്ന തെങ്ങിലൂടെ വീടിന്റെ മേല്‍ക്കൂരയില്‍ കയറുകയും തുടര്‍ന്ന് ഓടിളക്കി ഫാത്തിമത്ത് സുഹ്‌റ കിടന്നുറങ്ങിയിരുന്ന മുറിയിലിറങ്ങി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. കുമ്പള സിഐ ആയിരുന്ന ഇപ്പോഴത്തെ കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി രഞ്ജിത്താണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി എന്‍ ഇബ്രാഹിം ഹാജരായി.
Next Story

RELATED STORIES

Share it