കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം
BY Sumeera SMR28 May 2016 3:11 AM GMT
Sumeera SMR28 May 2016 3:11 AM GMT
കണ്ണൂര്‍: പുതിയതെരു ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ പിതാവും പിഞ്ചുമകളും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. തിരുവല്ല സ്വദേശികളും രാജസ്ഥാനിലെ ഉദയ്പൂര്‍ ബുവാനയില്‍ സ്ഥിരതാമസക്കാരുമായ അരിസ്റ്റോ വില്ലയില്‍ പരേതനായ ടി ഡി ജോണിയുടെ മകന് ബുവാന പ്ലോട്ട് നമ്പര്‍ 202ല്‍ ജോ ജോണി (48), മകള്‍ കാതറിന് (അഞ്ച്), ജോയുടെ സഹൃത്ത് ആല്‍ഫ്രഡ് എല്‍വിസ് (45) എന്നിവരാണു മരിച്ചത്.
ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ (37), മൂത്തമകള്‍ ക്രിസ്റ്റീന (10) എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ഓടെ പുതിയതെരു ധനരാജ് തിയേറ്ററിനു മുന്നിലാണ് സംഭവം.
ആല്‍ഫ്രഡും ജോയും തല്‍ക്ഷണവും കാതറിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. രാജസ്ഥാനില്‍നിന്നു തിരുവല്ലയിലേക്ക് വരികയായിരുന്നു ഇവര്‍. ആല്‍ഫ്രഡാണ് കാറോടിച്ചിരുന്നത്. ആര്‍ജെ 27 സിസി 0429 സാന്‍ട്രോ കാറും എംപി 06 എച്ച്സി 0306 ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് ഗ്വാളിയോറിലേക്കു പോവുകയായിരുന്നു ലോറി. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പോലിസ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് വളപട്ടണം പോലിസും ഫയര്‍ഫോഴ്സും പുറത്തെടുത്തത്. ഉദയ്പൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ് ജോയും ആല്‍ഫ്രഡും. ഇരുവരും കുടുംബസമേതം വര്‍ഷങ്ങളായി ഉദയ്പൂരിലാണു താമസം. കാസര്‍കോട് രാജപുരത്തെ ജോയുടെ ബന്ധുവിന്റെ അടുത്തദിവസം നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.
ജോയുടെ പിതാവ് ജോണി വിമുക്തഭടനാണ്. ഒരു സഹോദരിയുണ്ട്. ഉദയ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സാണ് ഭാര്യ പ്രിയ. ബിന്ദുവാണ് മരിച്ച ആല്ഫ്രഡിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ (37), മൂത്തമകള്‍ ക്രിസ്റ്റീന (10) എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30ഓടെ പുതിയതെരു ധനരാജ് തിയേറ്ററിനു മുന്നിലാണ് സംഭവം.
ആല്‍ഫ്രഡും ജോയും തല്‍ക്ഷണവും കാതറിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. രാജസ്ഥാനില്‍നിന്നു തിരുവല്ലയിലേക്ക് വരികയായിരുന്നു ഇവര്‍. ആല്‍ഫ്രഡാണ് കാറോടിച്ചിരുന്നത്. ആര്‍ജെ 27 സിസി 0429 സാന്‍ട്രോ കാറും എംപി 06 എച്ച്സി 0306 ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
തിരുവനന്തപുരത്തുനിന്ന് ഗ്വാളിയോറിലേക്കു പോവുകയായിരുന്നു ലോറി. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പോലിസ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് വളപട്ടണം പോലിസും ഫയര്‍ഫോഴ്സും പുറത്തെടുത്തത്. ഉദയ്പൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ് ജോയും ആല്‍ഫ്രഡും. ഇരുവരും കുടുംബസമേതം വര്‍ഷങ്ങളായി ഉദയ്പൂരിലാണു താമസം. കാസര്‍കോട് രാജപുരത്തെ ജോയുടെ ബന്ധുവിന്റെ അടുത്തദിവസം നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.
ജോയുടെ പിതാവ് ജോണി വിമുക്തഭടനാണ്. ഒരു സഹോദരിയുണ്ട്. ഉദയ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സാണ് ഭാര്യ പ്രിയ. ബിന്ദുവാണ് മരിച്ച ആല്ഫ്രഡിന്റെ ഭാര്യ. രണ്ടു മക്കളുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT