കാര്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ നടപടി: ഏലിയാസ് ജോര്‍ജ്
BY Sumeera SMR1 Nov 2015 4:35 AM GMT
Sumeera SMR1 Nov 2015 4:35 AM GMT
കൊച്ചി: കാര്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നതിനായി രാജ്യത്തെ മറ്റ് മെട്രോകളിലില്ലാത്ത മൂല്യവര്‍ധിത സൗകര്യങ്ങള്‍ കൊച്ചിയിലൊരുക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറകടര്‍ ഏലിയാസ് ജോര്‍ജ്.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ബില്‍ഡേഴ്സ് ഡേ ആചരണച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കോച്ചുകളിലും വൈ-ഫൈ സൗകര്യം, ആറു വീതം എല്‍സിഡി സ്ക്രീനുകള്‍, വാര്‍ത്തകളറിയാനുള്ള സൗകര്യം, വിനോദ പരിപാടികള്‍ എന്നിവയാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിങ് ഉല്പന്നങ്ങള് മെട്രോ സ്റ്റേഷനുകളില്‍ ഡെലിവറി ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കും.
കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നഗരത്തിലേക്ക് വരാതിരിക്കുന്നതും നിലവിലുള്ള ഗതാഗതക്കുരുക്കഴിക്കാനും ഈ സൗകര്യങ്ങള്‍ സഹായകമാണെന്നും ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളുടെ പരിസരം ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാനാണുദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി പാരമ്പര്യം വിളിച്ചോതുന്നവയായിരിക്കും സ്റ്റേഷനുകള്‍. പശ്ചിമഘട്ടത്തിന്റെ പാശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ആലുവ സ്റ്റേഷനാണ് ഇതില്‍ പ്രാധാനം.
മറ്റ് സ്റ്റേഷനുകളായ കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴനഗര്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എംജി റോഡ് എന്നിവയുടെ അടിസ്ഥാന വിഷയം യഥാക്രമം സംസ്ഥാനത്തിന്റെ സമുദ്രയാന ചരിത്രം, കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങള്‍, സംസ്ഥാനത്തിന്റെ സാംസ്കാരിക-കലാ പാരമ്പര്യം, സ്പോര്‍ട്സ്, എറണാകുളം നഗരത്തിന്റെ ചരിത്രം എന്നിവയായിരിക്കും. മെട്രോ വന്നതുകൊണ്ട് മാത്രം കൊച്ചിയുടെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഭൂമിയുടെ ദൗര്‍ലഭ്യം കാരണം നഗരത്തില്‍ റോഡ് വികസനം കാര്യമായി സാധ്യമല്ലാത്തതിനാല്‍ ജലഗതാഗതം വികസിപ്പിക്കാനാണ് ശ്രമം.
യൂനിഫൈഡ് മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോരിറ്റി (ഉംട) യാണ് സമഗ്ര പൊതുഗതാഗത ശൃംഖലയ്ക്ക് രൂപം നല്‍കുന്നത്. 747.28 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയുടെ ഭാഗമായി പതിനാലിടങ്ങളിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കും.
38 ജെട്ടികള്‍ ഇതിന്റെ ഭാഗമായി നിര്‍മിക്കും. 2019ന് മുന്‍പ് ഈ പദ്ധതി പൂര്‍ണമായും നടപ്പാക്കും. എംജി റോഡ് സൗന്ദര്യവല്‍ക്കരണം, ഹോസ്പിറ്റല്‍ റോഡ് നവീകരണം, എളംകുളം മെട്രോ സ്റ്റേഷനെ സുഭാഷ് ബോസ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രൊജക്റ്റ്, പനമ്പിള്ളി നഗര്‍ കനാല്‍ തീരത്ത് ജോഗിങ് ട്രാക്ക്, പാര്‍ക്കിങ് ഏരിയ, കോഫി കിയോസ്ക്, ഇടപ്പള്ളിയില്‍ മള്‍ട്ടിമോഡല്‍ ഹബ് എന്നിവയും മെട്രോയുടെ ഭാഗമായി നടപ്പാക്കുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ഫസല്‍ അലി, കേരള ഘടകം ചെയര്മാന് ആര് രാജേഷ്, കൊച്ചി സെന്റര്‍ ചെയര്മാന് മനോജ് മാത്യു, ആലുവ സെന്റര്‍ ചെയര്മാന് അബ്ദുല്‍ഫൈസി, കൊടുങ്ങല്ലൂര്‍ സെന്റര്‍ ചെയര്മാന് അബ്ദുള്‍ ജബ്ബാര്‍ സംസാരിച്ചു.—
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ബില്‍ഡേഴ്സ് ഡേ ആചരണച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കോച്ചുകളിലും വൈ-ഫൈ സൗകര്യം, ആറു വീതം എല്‍സിഡി സ്ക്രീനുകള്‍, വാര്‍ത്തകളറിയാനുള്ള സൗകര്യം, വിനോദ പരിപാടികള്‍ എന്നിവയാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിങ് ഉല്പന്നങ്ങള് മെട്രോ സ്റ്റേഷനുകളില്‍ ഡെലിവറി ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കും.
കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നഗരത്തിലേക്ക് വരാതിരിക്കുന്നതും നിലവിലുള്ള ഗതാഗതക്കുരുക്കഴിക്കാനും ഈ സൗകര്യങ്ങള്‍ സഹായകമാണെന്നും ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളുടെ പരിസരം ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാനാണുദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ പരിസ്ഥിതി പാരമ്പര്യം വിളിച്ചോതുന്നവയായിരിക്കും സ്റ്റേഷനുകള്‍. പശ്ചിമഘട്ടത്തിന്റെ പാശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ആലുവ സ്റ്റേഷനാണ് ഇതില്‍ പ്രാധാനം.
മറ്റ് സ്റ്റേഷനുകളായ കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴനഗര്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എംജി റോഡ് എന്നിവയുടെ അടിസ്ഥാന വിഷയം യഥാക്രമം സംസ്ഥാനത്തിന്റെ സമുദ്രയാന ചരിത്രം, കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങള്‍, സംസ്ഥാനത്തിന്റെ സാംസ്കാരിക-കലാ പാരമ്പര്യം, സ്പോര്‍ട്സ്, എറണാകുളം നഗരത്തിന്റെ ചരിത്രം എന്നിവയായിരിക്കും. മെട്രോ വന്നതുകൊണ്ട് മാത്രം കൊച്ചിയുടെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഭൂമിയുടെ ദൗര്‍ലഭ്യം കാരണം നഗരത്തില്‍ റോഡ് വികസനം കാര്യമായി സാധ്യമല്ലാത്തതിനാല്‍ ജലഗതാഗതം വികസിപ്പിക്കാനാണ് ശ്രമം.
യൂനിഫൈഡ് മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോരിറ്റി (ഉംട) യാണ് സമഗ്ര പൊതുഗതാഗത ശൃംഖലയ്ക്ക് രൂപം നല്‍കുന്നത്. 747.28 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സമഗ്ര ജലഗതാഗത പദ്ധതിയുടെ ഭാഗമായി പതിനാലിടങ്ങളിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കും.
38 ജെട്ടികള്‍ ഇതിന്റെ ഭാഗമായി നിര്‍മിക്കും. 2019ന് മുന്‍പ് ഈ പദ്ധതി പൂര്‍ണമായും നടപ്പാക്കും. എംജി റോഡ് സൗന്ദര്യവല്‍ക്കരണം, ഹോസ്പിറ്റല്‍ റോഡ് നവീകരണം, എളംകുളം മെട്രോ സ്റ്റേഷനെ സുഭാഷ് ബോസ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രൊജക്റ്റ്, പനമ്പിള്ളി നഗര്‍ കനാല്‍ തീരത്ത് ജോഗിങ് ട്രാക്ക്, പാര്‍ക്കിങ് ഏരിയ, കോഫി കിയോസ്ക്, ഇടപ്പള്ളിയില്‍ മള്‍ട്ടിമോഡല്‍ ഹബ് എന്നിവയും മെട്രോയുടെ ഭാഗമായി നടപ്പാക്കുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ഫസല്‍ അലി, കേരള ഘടകം ചെയര്മാന് ആര് രാജേഷ്, കൊച്ചി സെന്റര്‍ ചെയര്മാന് മനോജ് മാത്യു, ആലുവ സെന്റര്‍ ചെയര്മാന് അബ്ദുല്‍ഫൈസി, കൊടുങ്ങല്ലൂര്‍ സെന്റര്‍ ചെയര്മാന് അബ്ദുള്‍ ജബ്ബാര്‍ സംസാരിച്ചു.—
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT