കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ സംസ്‌കാരം ഞായറാഴ്ച

കോട്ടയം: അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ (വി ടി തോമസ് -86) സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ലൂര്‍ദ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി 10.45ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെ സാഹിത്യ പ്രവര്‍ത്തകസംഘം ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകീട്ട് മൂന്നിന് കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.
ബോബനെയും മോളിയെയും കഥാപാത്രങ്ങളായി കൊച്ചുകാര്യങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് മലയാളിയെ ചിരിപ്പിച്ച ടോംസ് പ്രായാധിക്യത്തിലും 250ലേറെ കാര്‍ട്ടൂണുകളാണ് വരച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടോംസിന്റെ സംസാരവും വരയും ഇല്ലാതായി. ടോംസിന്റെ ആത്മകഥ 'എന്റെ ബോബനും മോളിയും' നടന്‍ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്. ബോബന്റെയും മോളിയുടെയും ജീവിക്കുന്ന പ്രതിരൂപങ്ങളായ ബോബനും (അലക്‌സ്) മോളിയും (മോളി) ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായ ടോംസിന് ചടങ്ങിനെത്താന്‍ സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it