കാട്ടുതീ: കാനഡയില്‍ 80,000ത്തോളം പേരെ ഒഴിപ്പിച്ചു
BY Sumeera SMR5 May 2016 3:32 AM GMT
Sumeera SMR5 May 2016 3:32 AM GMT
ഒട്ടാവ: കനേഡിയന്‍ നഗരമായ ഫോര്‍ട്ട് മക്മറേയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് 80,000ത്തോളം പേരെ ഒഴിപ്പിച്ചു. ആല്‍ബെര്‍ട്ട പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ വീടുകളും പെട്രോള്‍ സ്റ്റേഷനുകളും ഹോട്ടലുകളും കത്തിനശിച്ചു. മേഖലയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ആളപായം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഒഴിപ്പിക്കലാണിതെന്ന് ആല്‍ബെര്‍ട്ട മന്ത്രി റേച്ചല്‍ നോട്ട്ലി അറിയിച്ചു.
ആളുകളുടെ ജീവന് സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായ ക്യാംപ് ഒരുക്കുന്നതിനുമാണ് പ്രഥമപരിഗണന നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാന കവാടമായാണ് നഗരം അറിയപ്പെടുന്നത്. രാജ്യത്തെ പ്രധാന എണ്ണ സംഭരണികള്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. നിരവധി വാഹനങ്ങളും ആശുപത്രികളും കത്തിനശിച്ചു. നൂറോളം അഗ്നിശമനസേനാംഗങ്ങളാണ് ദൗത്യത്തിലേര്പെട്ടിരിക്കുന്നത്.
ആളുകളുടെ ജീവന് സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷിതമായ ക്യാംപ് ഒരുക്കുന്നതിനുമാണ് പ്രഥമപരിഗണന നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ വടക്കന്‍ മേഖലയിലേക്കുള്ള പ്രധാന കവാടമായാണ് നഗരം അറിയപ്പെടുന്നത്. രാജ്യത്തെ പ്രധാന എണ്ണ സംഭരണികള്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. നിരവധി വാഹനങ്ങളും ആശുപത്രികളും കത്തിനശിച്ചു. നൂറോളം അഗ്നിശമനസേനാംഗങ്ങളാണ് ദൗത്യത്തിലേര്പെട്ടിരിക്കുന്നത്.
Next Story
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT