Pathanamthitta local

കാടിന്റെ സംരക്ഷണവും പരിപാലനവും കാടിന്റെ മക്കളിലൂടെ: മന്ത്രി അടൂര്‍ പ്രകാശ്

കോന്നി: കാടിന്റെ സംരക്ഷണവും പരിപാലനവും കാടിന്റെ മക്കളിലൂടെയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ആവണിപ്പാറ പാലം നിര്‍മാണോദ്ഘാടനം അച്ചന്‍കോവിലാറിന്റെ കരയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് ആദിവാസി വിഭാഗങ്ങളിലെ നിരവധി ചെറുപ്പക്കാര്‍ക്ക് വനം വകുപ്പില്‍ ജോലി ലഭ്യമാക്കിയത്. പട്ടികവര്‍ഗ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. ആദിവാസി മേഖലയിലെ ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവില്‍ നിരവധി പേര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. കോന്നി ഇക്കോ ടൂറിസം പദ്ധതി വന്‍വിജയമായതിനു പിന്നില്‍ ആവണിപ്പാറ ആദിവാസി സങ്കേതത്തിലുള്ളവര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും പദ്ധതിയുടെ ലാഭ വിഹിതം ആവണിപ്പാറ ആദിവാസി സങ്കേതത്തിന് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വനവികാസ് ഏജന്‍സികളുടെ ഇക്കോ ഷോപ്പുകളുടെ വരുമാനം ഉള്‍പ്പടെ കോന്നി ഇക്കോ ടൂറിസം പദ്ധതിയില്‍ നിന്ന് 1.54 കോടി രൂപ ലാഭം നേടി. ആദിവാസി വിഭാഗങ്ങള്‍ ശേഖരിച്ച വനവിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആവണിപ്പാറ പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു.
ഡിഎഫ്ഒ മോഹനന്‍പിള്ള, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ, അരുവാപ്പുലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ അനില്‍, ഗ്രാമപ്പഞ്ചായത്തംഗം പി സിന്ധു, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എ റഹിം, അസിസ്റ്റന്റ് ട്രൈബല്‍ ഓഫീസര്‍ ബി രാജീവ്കുമാര്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജേഷ്, ഊരുമൂപ്പന്‍ അച്യുതന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it