പ്രതിയുടെ ഭാര്യ ആത്മഹത്യചെയ്തു
BY ajay G.A.G9 Oct 2015 6:20 AM GMT
ajay G.A.G9 Oct 2015 6:20 AM GMT
തൃപ്പൂണിത്തുറ: ആംഡംബര കാര്‍ വാങ്ങാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിയെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ എരൂര്‍ ശ്രീദുര്‍ഗയില്‍ സായി ശങ്കര്‍ (23)ന്റെ ഭാര്യ ജെസിയ ബീവിയെ കാക്കനാട്ടെ ഫ്ഌറ്റില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ചനിലയിലാണ് ഇവര്‍ കാണപ്പെട്ടത്്. ജെസിയ ബീവിയുടെ സുഹൃത്ത് മയൂഖിയെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
എരൂര്‍ നാരായണീയത്തില്‍ നാരായണദാസ് എന്നു വിളിക്കുന്ന സതീശന് (46), എരൂര്‍ ശ്രീദുര്‍ഗയില്‍ സായി ശങ്കര്‍ (23), പാലക്കാട് മണ്ണാര്‍ക്കാട്ട് പള്ളത്തുവീട്ടില്‍ സമീര്‍ (35), തൈക്കൂടം തോപ്പുപറമ്പില്‍ ഡിബിന്‍ (21), പെരുമ്പാവൂര്‍ ഗുല്‍മോഹര്‍ വീട്ടില്‍ മയൂഖി (22) എന്നിവരെയാണു കേസില്‍ തൃപ്പൂണിത്തുറ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ആംഡംബര കാര്‍ വാങ്ങാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിയെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.
മകളുടെ വിവാഹത്തിനു സമ്മാനമായി ബി.എം.ഡബ്ല്യൂ. കാര്‍ നല്കാന് ആഗ്രഹിച്ച തൃപ്പൂണിത്തുറ സ്വദേശി അജയഘോഷുമായി നാരായണദാസ് സൗഹൃദം സ്ഥാപിക്കുകയും ബി.എം.ഡബ്ല്യൂ. ഇന്ത്യയില്‍ ഇറക്കിയ പുതിയ മോഡലുകള്‍ ബംഗളൂരുവില്‍ നടക്കുന്ന എക്സിബിഷനില്‍ ഉണ്ടാവുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബി.എം.ഡബ്ല്യൂ. കാര്‍ വില്‍പ്പന കമ്പനിയിലെ ഏജന്റ് ആണെന്നു പരിചയപ്പെടുത്തിയ മയൂഖി ഇയാളെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. ഈസമയം കര്‍ണാടക പോലിസ് ആണെന്നു പറഞ്ഞെത്തിയ സായി ശങ്കറും സമീറും ഡിബിനും ഇവരുടെ റൂമില്‍ പരിശോധന നടത്തി.
പരിശോധനയില്‍ മയൂഖിയുടെ ബാഗില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെടുത്തു. തുടര്‍ന്ന് വയര്‍ലസ് വഴി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി. വേഷത്തില്‍ നാരായണദാസ് എത്തി. ബാഗില്‍ നിന്നു കണ്ടെത്തിയ പൊടി മയക്കുമരുന്നാണെന്നു പറഞ്ഞ് സംഘം മയൂഖിയെ അറസ്റ്റ് ചെയ്തതായി അഭിനയിച്ചു. എന്നാല്‍ ഇതില്‍ തനിക്കു പങ്കില്ലെന്നും യുവതിയാണു തന്നെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും അജയഘോഷ് പറഞ്ഞപ്പോള്‍ കേസില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ രണ്ടുകോടി രൂപ പ്രതിഫലമായി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണം ഇപ്പോള്‍ ഇല്ലെന്നും നാട്ടിലെത്തിയശേഷം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അജയഘോഷിനെ നാട്ടിലേക്കു പോവാന്‍ സംഘം അനുവദിക്കുകയായിരുന്നു. നാട്ടിലെത്തിയ ഉടനെ ഇയാള്‍ തൃപ്പൂണിത്തുറ പോലിസില്‍ പരാതിനല്‍കി. തുടര്‍ന്നു അജയഘോഷിന്റെ സഹായത്തോടെ പണംനല്കാമെന്നു പറഞ്ഞ് സായി ശങ്കറിനെ വിളിച്ചുവരുത്തി പോലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്്്.
എരൂര്‍ നാരായണീയത്തില്‍ നാരായണദാസ് എന്നു വിളിക്കുന്ന സതീശന് (46), എരൂര്‍ ശ്രീദുര്‍ഗയില്‍ സായി ശങ്കര്‍ (23), പാലക്കാട് മണ്ണാര്‍ക്കാട്ട് പള്ളത്തുവീട്ടില്‍ സമീര്‍ (35), തൈക്കൂടം തോപ്പുപറമ്പില്‍ ഡിബിന്‍ (21), പെരുമ്പാവൂര്‍ ഗുല്‍മോഹര്‍ വീട്ടില്‍ മയൂഖി (22) എന്നിവരെയാണു കേസില്‍ തൃപ്പൂണിത്തുറ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ആംഡംബര കാര്‍ വാങ്ങാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിയെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.
മകളുടെ വിവാഹത്തിനു സമ്മാനമായി ബി.എം.ഡബ്ല്യൂ. കാര്‍ നല്കാന് ആഗ്രഹിച്ച തൃപ്പൂണിത്തുറ സ്വദേശി അജയഘോഷുമായി നാരായണദാസ് സൗഹൃദം സ്ഥാപിക്കുകയും ബി.എം.ഡബ്ല്യൂ. ഇന്ത്യയില്‍ ഇറക്കിയ പുതിയ മോഡലുകള്‍ ബംഗളൂരുവില്‍ നടക്കുന്ന എക്സിബിഷനില്‍ ഉണ്ടാവുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബി.എം.ഡബ്ല്യൂ. കാര്‍ വില്‍പ്പന കമ്പനിയിലെ ഏജന്റ് ആണെന്നു പരിചയപ്പെടുത്തിയ മയൂഖി ഇയാളെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. ഈസമയം കര്‍ണാടക പോലിസ് ആണെന്നു പറഞ്ഞെത്തിയ സായി ശങ്കറും സമീറും ഡിബിനും ഇവരുടെ റൂമില്‍ പരിശോധന നടത്തി.
പരിശോധനയില്‍ മയൂഖിയുടെ ബാഗില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെടുത്തു. തുടര്‍ന്ന് വയര്‍ലസ് വഴി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി. വേഷത്തില്‍ നാരായണദാസ് എത്തി. ബാഗില്‍ നിന്നു കണ്ടെത്തിയ പൊടി മയക്കുമരുന്നാണെന്നു പറഞ്ഞ് സംഘം മയൂഖിയെ അറസ്റ്റ് ചെയ്തതായി അഭിനയിച്ചു. എന്നാല്‍ ഇതില്‍ തനിക്കു പങ്കില്ലെന്നും യുവതിയാണു തന്നെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും അജയഘോഷ് പറഞ്ഞപ്പോള്‍ കേസില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ രണ്ടുകോടി രൂപ പ്രതിഫലമായി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണം ഇപ്പോള്‍ ഇല്ലെന്നും നാട്ടിലെത്തിയശേഷം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അജയഘോഷിനെ നാട്ടിലേക്കു പോവാന്‍ സംഘം അനുവദിക്കുകയായിരുന്നു. നാട്ടിലെത്തിയ ഉടനെ ഇയാള്‍ തൃപ്പൂണിത്തുറ പോലിസില്‍ പരാതിനല്‍കി. തുടര്‍ന്നു അജയഘോഷിന്റെ സഹായത്തോടെ പണംനല്കാമെന്നു പറഞ്ഞ് സായി ശങ്കറിനെ വിളിച്ചുവരുത്തി പോലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തത്്്.
Next Story
RELATED STORIES
ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMT