കരിപ്പൂര്‍: അടച്ചിട്ട റണ്‍വേ തുറന്നു

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണപ്രവൃത്തികള്‍ക്കായി അടച്ചിട്ട 2,850 മീറ്റര്‍ ഭാഗം വിമാനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇന്നലെ രാത്രി എട്ടോടെയാണ് നടപടി. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റണ്‍വേയിലെത്തി പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ ആദ്യം പ്രയോജനപ്പെടുത്തി. 2,850 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ 2,450 മീറ്ററാണ് നിലവില്‍ വിമാനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. വിമാനങ്ങള്‍ വന്നിറങ്ങി റണ്‍വേ ബലക്ഷയം വന്ന ഭാഗമായിരുന്നു ഇത്. കുഴികളെടുത്ത് നികത്തുന്ന പ്രവൃത്തികള്‍ നടത്തേണ്ടതിനാല്‍ ഈ ഭാഗം ഒരുവര്‍ഷത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന തരത്തിലുള്ള ഭാരത്തോടെ റണ്‍വേയില്‍ ഇറങ്ങാനാവും. എന്നാല്‍, ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായി നിലവില്‍ തുടരുന്ന പകല്‍ എട്ടുമണിക്കൂര്‍ നിയന്ത്രണം തുടരും. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുമണി വരെയാണ് റണ്‍വേ പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. ഇതിനനുസരിച്ചാണ് സമയക്രമീകരണം. പ്രവൃത്തികള്‍ പൂര്‍ണമായും സപ്തംബറില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it