കനത്ത മഴ: തൂത്തുക്കുടിയില്‍ 123 കോടിയുടെ നഷ്ടം

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ 123 കോടിയുടെ നഷ്ടം. ജില്ലാ കലക്ടര്‍ രവികുമാര്‍ അറിയിച്ചതാണിത്. മഴയില്‍ 651 കുടിലുകള്‍ തകര്‍ന്നിട്ടുണ്ട്. 414 കുടിലുകളിലെ താമസക്കാര്‍ക്കു 18.19 ലക്ഷം രൂപയുടെ സഹായം നല്‍കി. ആറു ക്യാംപുകളിലായാണ് ദുരന്തബാധിതരെ പാര്‍പ്പിച്ചിരിക്കുന്നത്. 58 ക്യാംപുകള്‍ കൂടി തയ്യാറാക്കിയിട്ടുണ്ട്. കനത്ത മഴയില്‍ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുകളും നഷ്ടമായവര്‍ക്കു അവ ലഭ്യമാക്കാന്‍ വില്ലേജ് ഓഫിസില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it