കണ്ണൂര്‍ വിമാനത്താവളം; ഇനി രണ്ടുനാള്‍
BY Sumeera SMR27 Feb 2016 4:35 AM GMT
Sumeera SMR27 Feb 2016 4:35 AM GMT
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം പറന്നിറങ്ങാന്‍ ഇനി രണ്ടുനാള്‍ മാത്രം. വിമാനത്താവള പദ്ധതി പ്രദേശത്ത് പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. സ്റ്റേജ് നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. പരീക്ഷണ പറക്കല്‍ ദിവസം രണ്ട് ചെറുവിമാനങ്ങളും ഒരു ഹെലികോപ്ടറും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. പരീക്ഷണ പറക്കലിന് ഉപയോഗിക്കുന്ന വമാനത്തിന് പുറമെ എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം എ യൂസഫലിയുടെ വിമാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരെത്തുന്ന ഹെലികോപ്ടറുമാണ് പദ്ധതി പ്രദേശത്ത് ഇറങ്ങുക.
കോഴിക്കോട് നിന്ന് വിമാനമാര്‍ഗം യൂസഫലി എത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചത്.
പരീക്ഷണ പറക്കല്‍ നടത്തുന്ന സ്വകാര്യകമ്പനിയുടെ കോഡ് ബി വിമാനം രാവിലെ 9.—15 ഓടെ വിമാനത്താവളത്തില്‍ പറന്നിറങ്ങും. ഈ ചെറുവിമാനത്തില്‍ 10പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. പ്രതിരോധ വകുപ്പിന്റെ വിമാനമാണ് നേരത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നു. ആദ്യ വിമാനം ഇറങ്ങുന്ന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. എയര്‍ട്രാഫിക് കണ്ട്രോള് റൂം, റണ്‍വെ, പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് കെഎസ്ഇബി സബ് സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 19.——7 കോടി രൂപ ചെലവിലാണ് കെഎസ്ഇബി സബ്സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ചാവശ്ശേരി സബ്സ്റ്റേഷനില്‍ നിന്ന് ഭൂഗര്‍ഭ കേബിള്‍ വഴി വിമാനത്താവള സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. 29ന് വിമാനം ഇറങ്ങുന്ന ആവേശത്തിലാണ് മട്ടന്നൂരുകാര്‍. കഴിഞ്ഞ ദിവസം പരീക്ഷണ പറക്കലിന്റെ മുന്നോടിയായി പൈലറ്റും സംഘവും ഹെലികോപ്റ്ററില്‍ പദ്ധതി പ്രദേശത്ത് എത്തി റണ്‍വെയും മറ്റും പരിശോധിച്ചിരുന്നു.—
കോഴിക്കോട് നിന്ന് വിമാനമാര്‍ഗം യൂസഫലി എത്തുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ എത്തിച്ചേരുമെന്നാണ് അറിയിച്ചത്.
പരീക്ഷണ പറക്കല്‍ നടത്തുന്ന സ്വകാര്യകമ്പനിയുടെ കോഡ് ബി വിമാനം രാവിലെ 9.—15 ഓടെ വിമാനത്താവളത്തില്‍ പറന്നിറങ്ങും. ഈ ചെറുവിമാനത്തില്‍ 10പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. പ്രതിരോധ വകുപ്പിന്റെ വിമാനമാണ് നേരത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നു. ആദ്യ വിമാനം ഇറങ്ങുന്ന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാഭരണകൂടം. എയര്‍ട്രാഫിക് കണ്ട്രോള് റൂം, റണ്‍വെ, പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് കെഎസ്ഇബി സബ് സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 19.——7 കോടി രൂപ ചെലവിലാണ് കെഎസ്ഇബി സബ്സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ചാവശ്ശേരി സബ്സ്റ്റേഷനില്‍ നിന്ന് ഭൂഗര്‍ഭ കേബിള്‍ വഴി വിമാനത്താവള സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. 29ന് വിമാനം ഇറങ്ങുന്ന ആവേശത്തിലാണ് മട്ടന്നൂരുകാര്‍. കഴിഞ്ഞ ദിവസം പരീക്ഷണ പറക്കലിന്റെ മുന്നോടിയായി പൈലറ്റും സംഘവും ഹെലികോപ്റ്ററില്‍ പദ്ധതി പ്രദേശത്ത് എത്തി റണ്‍വെയും മറ്റും പരിശോധിച്ചിരുന്നു.—
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT