കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി: പി ജയരാജന്റെ ഹരജിയില്‍ ഇന്നു തീര്‍പ്പ് കല്‍പ്പിക്കും

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി നല്‍കിയ ഹരജി തീര്‍പ്പു കല്‍പ്പിക്കുന്നത് ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകലാ സുരേഷ് ഇന്നത്തേക്കു മാറ്റി.
ജയരാജന്റെ ഹരജി പൂര്‍ണമായും തള്ളണമെന്നു സിബിഐ പ്രോസിക്യൂട്ടര്‍ കൃഷ്ണകുമാര്‍ വാദിച്ചു. സാക്ഷികളെ സ്വാധീനിക്കാനാണ് ജില്ലയിലേക്കു പ്രവേശിക്കുന്നതിനു യുക്തിപരമല്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും സിബിഐ ചൂണ്ടിക്കാട്ടി. മനോജ് വധക്കേസില്‍ പ്രധാന പ്രതികളില്‍ ഒരാളാണു ജയരാജന്‍. ഇതു സംബന്ധിച്ച് അന്വേഷണ സംഘം കണ്ടെത്തിയ വസ്തുക്കള്‍ നേരത്തേ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജയരാജനു നിലവില്‍ യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന ഡോ. അഷ്‌റഫിന്റെ നിരീക്ഷണങ്ങളെ ശരിവയ്ക്കുന്നതാണു കോഴിക്കോട് മെഡിക്കല്‍ കോളജിലെയും ശ്രീചിത്തിരയിലെയും വിദഗ്ധ ഡോക്ടര്‍മാരുടെയും കണ്ടെത്തല്‍. അതുകൊണ്ടു തന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടണമെന്ന പി ജയരാജന്റെ വാദം ന്യായീകരിക്കാനാവാത്തതാണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it