കണ്ടെയ്നര്‍ ലോറിക്ക് തീപ്പിടിച്ചു; 25 ലക്ഷത്തിന്റെ സ്പെയര്‍പാര്‍ട്സുകള്‍ കത്തി നശിച്ചു
BY Sumeera SMR20 Dec 2015 6:03 AM GMT
Sumeera SMR20 Dec 2015 6:03 AM GMT
ചങ്ങനാശ്ശേരി: പോപ്പുലര്‍ എവിജെ കമ്പനിയുടെ വിവിധ ശാഖകളിലേക്ക് മാരുതിയുടെ സ്പെയര്‍പാര്‍ട്സുമായി ഹരിയാനയില്‍ നിന്നു എത്തിയ കണ്ടെയ്നറിന് തീപ്പിടിച്ച് 25 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം. ഇന്നലെ വൈകീട്ട് നാലരയോടെ വാഴൂര്‍ റോഡില്‍ ദൈവംപടിയിലായിരുന്നു സംഭവം.
സീറ്റിനു പിന്നില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം നിര്‍ത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിശമസേനയെ വിവരം അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി, പാമ്പാടി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു യൂനിറ്റ് അഗ്നിശമനസേനയെത്തി കണ്ടെയനറിന്റെ ഒരു ഭാഗം പൊളിച്ചാണ് ഉള്ളില്‍ പടര്‍ന്ന തീയണച്ചത്.
എന്നാല്‍ വാഹനത്തിനു തീപ്പിടിച്ചില്ല. ഒന്നരകോടിയോളം രൂപയുടെ സ്പെയര്പാര്ടസുകള് കണ്ടെയ്നറിനുള്ളില്‍ ഉണ്ടായിരുന്നതായി പറയുന്നു. തിക്കി നിറച്ച് സൂക്ഷിച്ചിരുന്ന ഇവയില്‍ നിന്നും ചൂടുകൊണ്ട് ഗ്രീസും ഓയിലും മറ്റും ഉരുകിയിറങ്ങി ചൂടേറി തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെയ്നറില്‍ നിന്നും പുറത്തെടുത്ത സ്പെയര്പാര്സുകള് സമീപത്തെ പുരയിടത്തിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ സഹായിക്കാനെന്ന പേരില്‍ എത്തിവര്‍ നിരവധി സ്പെയര്പാര്ട്ടുകള് അവിടെ നിന്നും കൊണ്ടു പോയത് വന്‍ നഷ്ടത്തിനു കാരണമായിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.
തൃക്കൊടിത്താനം, കറുകച്ചാല്‍ പോലിസും സ്ഥലത്തെത് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. ആര്‍ക്കും പരിക്കില്ല.
സീറ്റിനു പിന്നില്‍ നിന്നു പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വാഹനം നിര്‍ത്തുകയും തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിശമസേനയെ വിവരം അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി, പാമ്പാടി, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു യൂനിറ്റ് അഗ്നിശമനസേനയെത്തി കണ്ടെയനറിന്റെ ഒരു ഭാഗം പൊളിച്ചാണ് ഉള്ളില്‍ പടര്‍ന്ന തീയണച്ചത്.
എന്നാല്‍ വാഹനത്തിനു തീപ്പിടിച്ചില്ല. ഒന്നരകോടിയോളം രൂപയുടെ സ്പെയര്പാര്ടസുകള് കണ്ടെയ്നറിനുള്ളില്‍ ഉണ്ടായിരുന്നതായി പറയുന്നു. തിക്കി നിറച്ച് സൂക്ഷിച്ചിരുന്ന ഇവയില്‍ നിന്നും ചൂടുകൊണ്ട് ഗ്രീസും ഓയിലും മറ്റും ഉരുകിയിറങ്ങി ചൂടേറി തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെയ്നറില്‍ നിന്നും പുറത്തെടുത്ത സ്പെയര്പാര്സുകള് സമീപത്തെ പുരയിടത്തിലും മറ്റുമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ സഹായിക്കാനെന്ന പേരില്‍ എത്തിവര്‍ നിരവധി സ്പെയര്പാര്ട്ടുകള് അവിടെ നിന്നും കൊണ്ടു പോയത് വന്‍ നഷ്ടത്തിനു കാരണമായിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.
തൃക്കൊടിത്താനം, കറുകച്ചാല്‍ പോലിസും സ്ഥലത്തെത് രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. ആര്‍ക്കും പരിക്കില്ല.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT